عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «أَثقَل الصَّلاةِ على المُنَافِقِين: صَلاَة العِشَاء، وصَلاَة الفَجر، وَلَو يَعلَمُون مَا فِيها لَأَتَوهُمَا وَلَو حَبْوُا، وَلَقَد هَمَمتُ أًن آمُرَ بِالصَّلاَةِ فَتُقَام، ثُمَّ آمُر رجلاً فيصلي بالنَّاس، ثُمَّ أَنطَلِق مَعِي بِرِجَال معهُم حُزَمٌ مِن حَطَب إلى قَومٍ لاَ يَشهَدُون الصَّلاَة، فَأُحَرِّقَ عَلَيهِم بُيُوتَهُم بالنَّار».
[صحيح] - [متفق عليه]
المزيــد ...

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കപടവിശ്വാസികൾ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ മാത്രമായിരുന്നു. അല്ലാഹുവിനെ വളരെ കുറച്ചല്ലാതെ അക്കൂട്ടർ സ്മരിക്കുകയില്ല. അല്ലാഹു അവരെ കുറിച്ച് അറിയിച്ചു തന്ന കാര്യമാണത്. അവരുടെ മടി കൂടുതൽ പ്രകടമാവുക ഇശാ നിസ്കാരത്തിൻ്റെയും ഫജ്ർ നിസ്കാരത്തിൻ്റെയും കാര്യത്തിലാണ്. കാരണം അത് രണ്ടും ഇരുട്ടുള്ള സന്ദർഭത്തിലെ നിസ്കാരമാണ്. നിസ്കരിക്കുന്നവർ ആ സന്ദർഭത്തിൽ അവരെ കാണുന്നതല്ല. കപടവിശ്വാസികളിൽ ബഹുഭൂരിപക്ഷവും ഈ രണ്ട് നിസ്കാരത്തിൻ്റെ കാര്യത്തിൽ കുറവ് വരുത്തുന്നത് നമുക്ക് കാണാൻ കഴിയും. കാരണം അവ രണ്ടും വിശ്രമത്തിൻ്റെയും സുഖം പിടിക്കുന്ന ഉറക്കത്തിൻ്റെയും സന്ദർഭത്തിലാണ് നടക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസവും, പരലോകത്തെ പ്രതിഫലത്തെ കുറിച്ചുള്ള പ്രതീക്ഷയും വിളിച്ചെഴുന്നേൽപ്പിച്ചവർക്കല്ലാതെ അത് നിർവ്വഹിക്കാനുള്ള ആവേശമുണ്ടാവുകയില്ല. മുസ്ലിംകളോടൊപ്പം മസ്ജിദിൽ വെച്ച് ഈ രണ്ട് നമസ്കാരങ്ങളും നിർവ്വഹിക്കുന്നതിലുള്ള പ്രതിഫലവും നേട്ടവും അവർ അറിഞ്ഞിരുന്നെങ്കിൽ കുട്ടികൾ കയ്യും കാലും ഉപയോഗിച്ച് ഇഴഞ്ഞു വരുന്നത് പോലെയാണെങ്കിലും അവർ അതിന് എത്തിച്ചേരുമായിരുന്നു. ഈ രണ്ട് നമസ്കാരങ്ങളും ജമാഅത്തായി നിർവ്വഹിക്കുന്നതിൽ നിന്ന് മടി പുലർത്തി പിന്തിനിൽക്കുന്നവരെ ശിക്ഷിക്കാൻ നബി -ﷺ- ഉദ്ദേശിച്ചു പോയി എന്ന് അവിടുന്ന് അറിയിക്കുന്നു. നമസ്കാരം നിർവ്വഹിക്കാൻ അവിടുന്ന് കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് വിളിച്ചതിന് ശേഷം അവിടുന്ന് തനിക്ക് പകരം ഒരാളോട് ഇമാം നിൽക്കാൻ കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരുടെ അടുക്കൽ ചെല്ലുകയും, അവരുടെ വീടുകളോടെ അവരെ കത്തിച്ചു കളയുകയും ചെയ്യാൻ അവിടുന്ന് ഉദ്ദേശിച്ചു! ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ അവർ പ്രവർത്തിക്കുന്ന തിന്മയുടെ കാഠിന്യം കാരണത്താലാണത്. 'വീട്ടിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നില്ലെങ്കിൽ (അപ്രകാരം ചെയ്യാമെന്ന് ഞാൻ ഉദ്ദേശിച്ചു പോയി) എന്നും ഹദീഥിൻ്റെ ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. *പ്രായപൂർത്തിയായ ഓരോ പുരുഷന്മാരുടെ മേലും നിർബന്ധ ബാധ്യതയാണ് (ഫർദ്വ് ഐനാ)ണ് ജമാഅത്ത് നമസ്കാരം
  2. * ഉപദ്രവങ്ങൾ തടുത്തു വെക്കുന്നതിനാണ് നന്മകൾ നേടിയെടുക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളത്. ശിക്ഷ അർഹിക്കാത്തവരെയും ബാധിച്ചേക്കും എന്ന ഭയമാണ് ജമാഅത്തിൽ പങ്കെടുക്കാത്തവരെ ശിക്ഷിക്കുന്നതിൽ നിന്ന് നബി -ﷺ- വിട്ടുനിൽക്കാനുള്ള കാരണം.
  3. * രണ്ട് ശിക്ഷകളിൽ ഏറ്റവും ചെറുത് കൊണ്ട് ഒരു കുഴപ്പം തടുക്കാൻ സാധിക്കുമെങ്കിൽ അതാണ് തിരഞ്ഞെടുക്കേണ്ടത്. കാരണം നബി -ﷺ- ഇവിടെ ശിക്ഷ നടപ്പിലാക്കുന്നതിന് പകരം ശിക്ഷിക്കുമെന്ന ഭീഷണിയിൽ മാത്രം ഒതുക്കി.
  4. * കപടവിശ്വാസികൾക്ക് എല്ലാ നമസ്കാരവും ഭാരമുള്ളതാണ്. അതിൽ ഏറ്റവും ഭാരമുള്ളത് ഇശാഉം ഫജ്റുമാണെന്ന് മാത്രം.
  5. * കപടവിശ്വാസികൾ അവരുടെ ഇബാദത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾ കാണണമെന്നും, അവർക്കിടയിൽ പേരുണ്ടാകണമെന്നും മാത്രമാണ്. കാരണം ജനങ്ങൾ കാണുന്ന സന്ദർഭത്തിൽ മാത്രമേ അവർ നമസ്കാരത്തിന് സന്നിഹിതരാവുകയുള്ളൂ.
  6. * ഇശാ, ഫജ്ർ നിസ്കാരങ്ങളുടെ ശ്രേഷ്ഠത.
  7. * ഇശാ, ഫജ്ർ നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കുന്നതിലുള്ള മഹത്തരമായ പ്രതിഫലം. മുട്ടിലിഴഞ്ഞു കൊണ്ട് പോലും വന്നെത്താൻ മാത്രം പദവി ആ നിസ്കാരങ്ങൾക്കുണ്ട്.
  8. * ഫജ്ർ, ഇശാ നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കുന്നതിൽ മുനാഫിഖുകൾക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ട് എന്നാണ് ഈ ഹദീഥിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. (അല്ലാതെ നിസ്കാരം നിർവ്വഹിക്കുന്നതിനേ പ്രയാസം ഉണ്ട് എന്നല്ല). ഹദീഥിലെ പദങ്ങളുടെ ഘടന അതാണ് സൂചിപ്പിക്കുന്നത്. ഈ രണ്ട് നിസ്കാരങ്ങളിൽ കൂടുതൽ പ്രയാസമുണ്ട് എന്ന് പറയാനുള്ള കാരണം അത് ജമാഅത്തായി നിർവ്വഹിക്കുന്നതിൽ നിന്ന് പിന്തിനിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളും, അതിലേക്ക് വന്നെത്താതെ ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളും (മറ്റുള്ളവയുടേതിനേക്കാൾ) കൂടുതൽ ശക്തമാണ് എന്നതാണ്.
  9. * ഇമാമിന് എന്തെങ്കിലുമൊരു കാര്യത്തിൽ മുഴുകേണ്ട ആവശ്യം വന്നാൽ ജനങ്ങൾക്ക് ഇമാമായി നിൽക്കാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്.
  10. * അതിക്രമങ്ങൾ പ്രവർത്തിക്കുന്നവരെ അവർ അശ്രദ്ധയിലായിരിക്കുന്ന വേളയിൽ പൊടുന്നനെ പിടികൂടുകയാണ് വേണ്ടത്.
കൂടുതൽ