عن عائشة رضي الله عنها ، وعبد الله بن عمر رضي الله عنهما قالا: قال رسول الله صلى الله عليه وسلم : «ما زال جبريل يوصيني بالجار، حتى ظننت أنه سيورِّثه».
[صحيح] - [متفق عليه من حديث ابن عمر -رضي الله عنهما-، ورواه مسلم من حديث عائشة -رضي الله عنها]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- യും അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യും നിവേദനം: നബി -ﷺ- പറഞ്ഞു: "അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അയൽവാസികളുടെ കാര്യം ശ്രദ്ധിക്കാൻ ജിബ്രീൽ എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു. അയൽവാസിക്ക് അനന്തരം നൽകണമെന്ന വഹ്യുമായി ജിബ്രീൽ വന്നെത്തുന്നതാണ് എന്നു വരെ ഞാൻ വിചാരിച്ചു പോയി.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അയൽവാസിക്കുള്ള അവകാശത്തിൻ്റെ മഹത്വം. അത് പരിഗണിക്കുക എന്നതാകട്ടെ നിർബന്ധവുമാണ്.
  2. * അയൽവാസിയുടെ അവകാശത്തെ കുറിച്ച് ഊന്നിയൂന്നി ഉപദേശിച്ചതിൽ നിന്ന് അവരെ ആദരിക്കുകയും, അവരോട് സ്നേഹം പുലർത്തുകയും, നന്മയിൽ വർത്തിക്കുകയും, അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുന്നതാണ്. അവർക്ക് രോഗമായാൽ അവരെ സന്ദർശിക്കുകയും, അവർക്ക് സന്തോഷകരമായ കാര്യമുണ്ടായാൽ അവരെ അഭിനന്ദനം അറിയിക്കുകയും, പ്രയാസം ബാധിച്ചാൽ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
കൂടുതൽ