عَن زَيْدِ بْنِ خَالِدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ جَهَّزَ غَازِيًا فِي سَبِيلِ اللَّهِ فَقَدْ غَزَا، وَمَنْ خَلَفَ غَازِيًا فِي سَبِيلِ اللَّهِ بِخَيْرٍ فَقَدْ غَزَا».

[صحيح] - [متفق عليه] - [صحيح البخاري: 2843]
المزيــد ...

സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2843]

വിശദീകരണം

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി -യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും, യുദ്ധത്തിൽ അനിവാര്യമായും വേണ്ട ആയുധങ്ങളും വാഹനങ്ങളും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുകയും ചെയ്തു കൊണ്ട്- ഒരു പോരാളിയെ ആരെങ്കിലും സഹായിച്ചാൽ അവന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ അതേ പരിഗണനയുണ്ട്; പോരാളിക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കുന്നതാണ്.
ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മകളിൽ പരസ്പരം സഹകരിക്കാൻ വേണ്ടിയുള്ള പ്രോത്സാഹനം.
  2. ഇബ്നു ഹജർ (റഹി) പറയുന്നു: "മുസ്‌ലിംകളുടെ പൊതുനന്മക്കായി പ്രവർത്തിക്കുന്നവരോടും അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങൾ നിറവേറ്റുന്നവരോടും നന്മ ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്."
  3. ഇസ്‌ലാമിലെ പൊതുതത്വം ഈ ഹദീഥിലുണ്ട്. ഏതൊരാൾ മറ്റൊരാൾക്ക് അല്ലാഹുവിനെ അനുസരിക്കുന്ന മാർഗത്തിൽ സഹായം ചെയ്താലും അവന് സമാനമായ പ്രതിഫലം നൽകപ്പെടുന്നതാണ്. സഹായം സ്വീകരിച്ച വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവും അതു കൊണ്ട് ഉണ്ടാവുകയില്ല.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (51)
കൂടുതൽ