عن عبدالله بن عباس رضي الله عنهما أن النبي صلى الله عليه وسلم قال: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر. قالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله، فلم يَرْجِعْ من ذلك بشيء»
[صحيح] - [رواه البخاري، وهذا لفظ أبي داود وغيره]
المزيــد ...

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." അതായത് (ദുൽഹിജ്ജയിലെ ആദ്യത്തെ) പത്തു ദിവസങ്ങൾ. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും (അതിനേക്കാൾ പ്രിയങ്കരമാവില്ലേ)?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും ആവില്ല; തൻ്റെ ശരീരവും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിലൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത വ്യക്തിയൊഴികെ."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

"ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." അതായത് (ദുൽഹിജ്ജയിലെ ആദ്യത്തെ) പത്തു ദിവസങ്ങൾ." ഇവിടെ സൽകർമ്മങ്ങൾ എന്ന് പറഞ്ഞതിൽ നമസ്കാരവും ദാനധർമ്മവും നോമ്പും ദിക്റും തക്ബീറും ഖുർആൻ പാരായണവും മാതാപിതാക്കൾക്ക് നന്മ ചെയ്യലും കുടുംബബന്ധം ചേർക്കലും, മറ്റുള്ളവർക്ക് നന്മ ചെയ്യലും നല്ല അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കലുമെല്ലാം ഉൾപ്പെടും. അതിനാൽ ദുൽ ഹിജ്ജയിലെ ആദ്യപത്തു ദിനങ്ങൾ നോമ്പ് നോൽക്കുക എന്നത് സുന്നത്താണ്. കാരണം ഹദീഥിൽ കാണുന്ന പൊതുവായ പ്രയോഗത്തിൽ നോമ്പും ഉൾപ്പെടുന്നതാണ്. ആദ്യത്തെ പത്തു ദിവസങ്ങൾ എന്നു പറഞ്ഞതിൽ നിന്ന് പത്താമത്തെ ദിവസം - അതായത് പെരുന്നാൾദിനം - ഒഴിവാണെന്ന് മനസ്സിലാക്കണം. കാരണം പെരുന്നാൾ ദിവസം നോമ്പ് നോൽക്കുന്നത് മറ്റു ഹദീഥുകളിൽ വിലക്കപ്പെട്ടിരിക്കുന്നു. ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിലെ സൽകർമ്മങ്ങളുടെ ശ്രേഷ്ഠത ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അതോടൊപ്പം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ പെട്ടതാണെന്നും മനസ്സിലാക്കാം. കാരണം സ്വഹാബികൾ ചോദിച്ചത് നോക്കൂ: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും (അതിനേക്കാൾ പ്രിയങ്കരമാവില്ലേ)?" അതിന് മറുപടിയായി നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും ആവില്ല; തൻ്റെ ശരീരവും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിലൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത വ്യക്തിയൊഴികെ." നബി -ﷺ- യുടെ ഈ മറുപടിയിൽ നിന്ന് ഈ പ്രത്യേക സാഹചര്യത്തിനുള്ള ശ്രേഷ്ഠതയും മനസ്സിലാക്കാം. അതായത് ഒരാൾ തൻ്റെ ശരീരവും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അവൻ യുദ്ധത്തിൽ കൊല്ലപ്പെടുകയും, അവൻ്റെ സ്വത്ത് - അതായത് അവൻ്റെ വാളുകളും യുദ്ധവാഹനവും - ശത്രുക്കൾ കൈക്കലാക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ മാർഗത്തിൽ ജിഹാദിലേർപ്പെട്ടവരിൽ ഏറ്റവും ശ്രേഷ്ഠമായ പദവിയുള്ളത് ഇയാൾക്കാണ്; തൻ്റെ ജീവനും സ്വത്തും യുദ്ധത്തിൽ നഷ്ടപ്പെട്ടവന്. ദുൽഹിജ്ജയിലെ ആദ്യപത്തിലെ പ്രവർത്തനങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഇത്തരമൊരു പ്രവൃത്തി. എന്നാൽ ഈ ശ്രേഷ്ഠമായ ദിനങ്ങളിലാണ് മഹത്തരമായ ഈ പ്രവൃത്തി സംഭവിച്ചത് എങ്കിൽ അതിൻ്റെ ശ്രേഷ്ഠത വീണ്ടും അനേകം മടങ്ങുകൾ ഇരട്ടിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * വർഷത്തിലെ മറ്റു ദിവസങ്ങളേക്കാൾ ദുൽ ഹിജ്ജയിലെ ആദ്യപത്തു ദിനങ്ങൾക്കുള്ള ശ്രേഷ്ഠത.
  2. * ദുൽഹിജ്ജയിലെ ആദ്യത്തെ ഒൻപത് ദിവസങ്ങൾ നോമ്പ് നോൽക്കൽ സുന്നത്താണ്.
  3. * അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് ഇസ്ലാമിൽ നൽകപ്പെട്ട പദവി വളരെ മഹത്തരമാണ്.
  4. * ചില സമയങ്ങൾ മറ്റുള്ളതിനേക്കാൾ കൂടുതൽ മഹത്തരമാണ്.
  5. * വ്യക്തമാകാത്ത കാര്യം ചോദിച്ചറിയുക എന്നത് കേൾവിക്കാരൻ്റെ മര്യാദകളിൽ പെട്ടതാണ്.
കൂടുതൽ