+ -

عَنْ أَبِي عَبْسٍ عَبْدُ الرَّحْمَنِ بْنِ جَبْرٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا اغْبَرَّتْ قَدَمَا عَبْدٍ فِي سَبِيلِ اللَّهِ فَتَمَسَّهُ النَّارُ».

[صحيح] - [رواه البخاري] - [صحيح البخاري: 2811]
المزيــد ...

അബൂ അബ്സ് അബ്ദു റഹ്മാൻ ബ്നു ജബ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2811]

വിശദീകരണം

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി കാലിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്ക് നരകമോചനമുണ്ട് എന്ന സന്തോഷവാർത്ത നൽകുന്നു ഈ ഹദീഥ്.
  2. ശരീരത്തിൽ മുഴുവൻ മണ്ണു പുരളാമെങ്കിലും കാലുകൾ പ്രത്യേകം നബി -ﷺ- എടുത്തു പറഞ്ഞു. കാരണം അക്കാലഘട്ടത്തിൽ യുദ്ധം ചെയ്യുന്ന ഭൂരിപക്ഷം പടയാളികളും കാൽനടക്കാരായിരുന്നു. അതിനാൽ കാലുകളിൽ അനിവാര്യമായും മണ്ണു പുരളുക തന്നെ ചെയ്യുമായിരുന്നു.
  3. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "കേവലം കാലിൽ മണ്ണു പുരളുന്നത് വരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന കാര്യമാണെങ്കിൽ തൻ്റെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും സാധ്യമായതെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുകയും ചെയ്തവൻ്റെ അവസ്ഥ എന്തായിരിക്കും?!"
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية المجرية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ