عن عبد الله بن مسعود رضي الله عنه مرفوعاً: "إن من شرار الناس من تُدركهم الساعة وهم أحياء، والذين يتخذون القبور مساجد".
[حسن] - [رواه أحمد]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഏറ്റവും മോശക്കാരായ ജനങ്ങളിൽ പെട്ടവരാണ് അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും, ഖബറുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുന്നവരും."
ഹസൻ - അഹ്മദ് ഉദ്ധരിച്ചത്
അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരെ കുറിച്ച് അവർ ഏറ്റവും മോശം ജനങ്ങളിൽ പെട്ടവരാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഖബറുകൾക്ക് അരികിലോ, ഖബറുകളിലേക്ക് തിരിഞ്ഞു കൊണ്ടോ നിസ്കരിക്കുകയും, ഖബറുകൾക്ക് മീതെ ഖുബ്ബകൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നവരും അതിൽ പെടുന്നതാണ്. അധർമ്മികളായ അക്കൂട്ടർ പ്രവർത്തിച്ചത് പോലെ, തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളുടെ കാര്യത്തിൽ ചെയ്തു കൂട്ടരുത് എന്ന് തൻ്റെ ഉമ്മത്തിനോട് താക്കീത് നൽകുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ.