عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما قَالَ: قالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«حَوْضِي مَسِيرَةُ شَهْرٍ، مَاؤُهُ أَبْيَضُ مِنَ اللَّبَنِ، وَرِيحُهُ أَطْيَبُ مِنَ المِسْكِ، وَكِيزَانُهُ كَنُجُومِ السَّمَاءِ، مَنْ شَرِبَ مِنْهَا فَلاَ يَظْمَأُ أَبَدًا».

[صحيح] - [متفق عليه]
المزيــد ...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും, അതിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയുമാണ്. ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ക്ക് അന്ത്യനാളിൽ ഒരു ഹൗദ് (ജലസംഭരണി) നൽകപ്പെടുന്നതാണ്. അതിൻ്റെ നീളവും വീതിയും ഓരോ മാസത്തെ വഴിദൂരമുണ്ടായിരിക്കും. അതിലെ വെള്ളം പാലിനേക്കാൾ വെളുപ്പുള്ളതായിരിക്കും. അതിൻ്റെ സുഗന്ധമാകട്ടെ, കസ്തൂരിയേക്കാൾ പരിശുദ്ധവുമായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ, അതിലെ പാത്രങ്ങൾ അനേകമുണ്ടായിരിക്കും. ആരെങ്കിലും ആ പാത്രം കൊണ്ട് അതിൽ നിന്ന് ഒരു തവണ കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ ഹൗദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ധാരാളം വെള്ളം സംഭരിക്കപ്പെട്ട ഒരു കേന്ദ്രമാണ്. നബി -ﷺ- യുടെ ഉമ്മത്തിൽ പെട്ട വിശ്വാസികൾ അന്ത്യനാളിൽ അവിടെ എത്തുകയും, അതിൽ നിന്ന് കുടിക്കുകയും ചെയ്യും.
  2. ഹൗദ്വിൽ നിന്ന് വെള്ളം കുടിക്കുന്നവർക്ക് നൽകപ്പെടുന്ന സുഖാനുഗ്രഹങ്ങളിൽ പെട്ടതാണ് അവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല എന്നത്.
കൂടുതൽ