عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلَالَةٍ كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا».

[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അത് പിൻപറ്റിയവരുടെ പ്രതിഫലങ്ങൾക്ക് സമാനമായത് അവനുമുണ്ട്; അവരുടെ (നന്മ പിൻപറ്റിയവരുടെ) പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയില്ല. ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാൽ അവനെ പിൻപറ്റിയവരുടെ പാപഭാരത്തിന് സമാനമായത് അവൻ്റെ മേലുമുണ്ട്; അവരുടെ പാപഭാരങ്ങളിൽ നിന്ന് യാതൊന്നും കുറയുകയുമില്ല."

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരം കാണിച്ചു നൽകിയ വ്യക്തിക്കും ഉണ്ടായിരിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സന്മാർഗത്തിലേക്കുള്ള പ്രബോധനത്തിൻ്റെ ശ്രേഷ്ഠത. സത്യം വ്യക്തമാക്കി കൊണ്ടും, അത് പ്രകടമാക്കി കൊണ്ടും -വളരെ ചെറുതോ വലുതോ ആയ ഒരു കാര്യം വിശദീകരിക്കുന്നതിന്- വലിയ ശ്രേഷ്ഠതയുണ്ട്. അതിലേക്ക് ക്ഷണിക്കുന്നവന് ആ പ്രവർത്തി ചെയ്യുന്നവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്. അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിൻ്റെയും അവൻ്റെ പരിപൂർണ്ണമായ ഉദാരതയുടെയും അടയാളമാണത്.
  2. വഴികേടിലേക്ക് -അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ- ക്ഷണിക്കുന്നതിൻ്റെ ഗൗരവത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ! വഴികേടിൻ്റെ പ്രബോധകർക്ക് അവരെ പിൻപറ്റുന്നവരുടെയെല്ലാം പാപഭാരമുണ്ട്.
  3. പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ രൂപവും രീതിയും അനുസരിച്ചായിരിക്കും. ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ നന്മ പ്രവർത്തിച്ചവൻ്റേതിന് തുല്ല്യമായ പ്രതിഫലം. ആരെങ്കിലും തിന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ തിന്മ പ്രവർത്തിച്ചവൻ്റെ പാപഭാരം തുല്ല്യമായും നൽകപ്പെടും.
  4. ജനങ്ങൾ കാണുന്ന വിധത്തിൽ തിന്മകൾ ചെയ്യുമ്പോൾ തന്നെ മറ്റുള്ളവർ ഇക്കാര്യത്തിൽ പിൻപറ്റുകയും, അതിലൂടെ -വാക്ക് കൊണ്ട് തിന്മ ചെയ്യാൻ പ്രേരിപ്പിച്ചില്ലെങ്കിലും- തൻ്റെ പ്രവർത്തി കണ്ടുകൊണ്ട് പിൻപറ്റിയവരുടെ പാപഭാരം തനിക്കുണ്ടാവുകയും ചെയ്തേക്കുമോ എന്ന കാര്യം ഓരോ മുസ്‌ലിമായ വ്യക്തിയും കരുതിയിരിക്കേണ്ടതുണ്ട്.
കൂടുതൽ