«إِنَّ اللهَ عَزَّ وَجَلَّ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ»، قَالَ عُمَرُ: فَوَاللهِ مَا حَلَفْتُ بِهَا مُنْذُ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْهَا ذَاكِرًا وَلَا آثِرًا.
[صحيح] - [متفق عليه]
المزيــد ...
ഉമറുബ്നുൽഖത്താബ് (رضي الله عنه) പറയുന്നു. അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "തീർച്ചയായും നിങ്ങളുടെ പിതാക്കന്മാരുടെ പേരിൽ സത്യം ചെയ്യുന്നത് അല്ലാഹു നിങ്ങളോട് വിലക്കുന്നു."
സഹീഹു മുസ്ലിമിൽ ഉള്ളത് "ആരെങ്കിലും സത്യം ചെയ്യുന്നുവെങ്കിൽ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ" എന്നാണ്.
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: ഉമർ () പറഞ്ഞു: "അല്ലാഹുവാണെ, അല്ലാഹുവിൻ്റെ റസൂൽ അത് വിലക്കിയതിനു ശേഷം പിന്നീടൊരിക്കലും ഞാൻ അങ്ങനെ സത്യം ചെയ്തിട്ടില്ല. ഞാൻ തന്നെ അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുകയോ മറ്റൊരാൾ അങ്ങനെ ചെയ്തത് ഉദ്ദരിക്കുകയോ ഉണ്ടായിട്ടില്ല"
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്