عن أبي هريرة رضي الله عنه مرفوعاً: «مَنْ حَجَّ، فلَمْ يَرْفُثْ، وَلم يَفْسُقْ، رَجَعَ كَيَوْمَ وَلَدْتُهُ أُمُّهُ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അശ്ലീലമോ (അല്ലാഹുവിനോടുള്ള) ധിക്കാരമോ പ്രവർത്തിക്കാതെ ഹജ്ജ് ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെ (പാപമോചിതനാ)യാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഹജ്ജ് നിർവ്വഹിക്കുകയും, ഹജ്ജ് കർമ്മത്തിന് ഇടയിൽ മോശമായ വാക്കോ പ്രവർത്തിയോ, എന്തെങ്കിലും തിന്മയോ ചെയ്യാതെ ഹജ്ജ് പൂർത്തീകരിക്കുകയും ചെയ്താൽ തിന്മകളെല്ലാം പൊറുക്കപ്പെട്ട നിലയിലാണ് അവൻ തൻ്റെ ഹജ്ജിൽ നിന്ന് തിരിച്ചു മടങ്ങുന്നത്; ഒരു കുഞ്ഞ് തെറ്റുകളിൽ നിന്നെല്ലാം ശുദ്ധമായി പിറന്നു വീഴുന്നത് പോലെ. ഹജ്ജ് മൂലം പൊറുക്കപ്പെടുന്ന തിന്മകൾ ചെറുപാപങ്ങൾ മാത്രമാണ്. എന്നാൽ വൻപാപങ്ങൾ (കബാഇറുകൾ) പൊറുത്തു കിട്ടാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുക തന്നെ വേണം.