عن أبي هريرة رضي الله عنه مرفوعاً: «مَنْ حَجَّ، فلَمْ يَرْفُثْ، وَلم يَفْسُقْ، رَجَعَ كَيَوْمَ وَلَدْتُهُ أُمُّهُ».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അശ്ലീലമോ (അല്ലാഹുവിനോടുള്ള) ധിക്കാരമോ പ്രവർത്തിക്കാതെ ഹജ്ജ് ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെ (പാപമോചിതനാ)യാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഹജ്ജ് നിർവ്വഹിക്കുകയും, ഹജ്ജ് കർമ്മത്തിന് ഇടയിൽ മോശമായ വാക്കോ പ്രവർത്തിയോ, എന്തെങ്കിലും തിന്മയോ ചെയ്യാതെ ഹജ്ജ് പൂർത്തീകരിക്കുകയും ചെയ്താൽ തിന്മകളെല്ലാം പൊറുക്കപ്പെട്ട നിലയിലാണ് അവൻ തൻ്റെ ഹജ്ജിൽ നിന്ന് തിരിച്ചു മടങ്ങുന്നത്; ഒരു കുഞ്ഞ് തെറ്റുകളിൽ നിന്നെല്ലാം ശുദ്ധമായി പിറന്നു വീഴുന്നത് പോലെ. ഹജ്ജ് മൂലം പൊറുക്കപ്പെടുന്ന തിന്മകൾ ചെറുപാപങ്ങൾ മാത്രമാണ്. എന്നാൽ വൻപാപങ്ങൾ (കബാഇറുകൾ) പൊറുത്തു കിട്ടാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുക തന്നെ വേണം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മ്ലേഛ പ്രവൃത്തികളിൽ നിന്നും, തിന്മകളിൽ നിന്നും ഹജ്ജ് മനസ്സിനെ ശുദ്ധീകരിക്കുന്നു.
  2. * മുൻപ് സംഭവിച്ചു പോയ തെറ്റുകളും തിന്മകളും ഹജ്ജ് മായ്ച്ചു കളയുന്നു.
  3. * തിന്മകൾ എല്ലാ സന്ദർഭത്തിലും നിഷിദ്ധമാണെങ്കിലും ഹജ്ജിൻ്റെ വേളയിൽ അത് കൂടുതൽ ശക്തമായ രൂപത്തിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയിൽ നിർവ്വഹിക്കപ്പെടുന്ന ഹജ്ജിൻ്റെ കർമ്മങ്ങളോടുള്ള ആദരവിൻ്റെ ഭാഗമാണത്.
  4. * പാപമുക്തനായി സർവ്വ തിന്മകളിൽ നിന്നും പരിശുദ്ധനായാണ് മനുഷ്യൻ ജനിച്ചു വീഴുന്നത്; മറ്റുള്ളവരുടെ പാപങ്ങളെ അവൻ വഹിക്കുന്നില്ല.