عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ»، قِيلَ: يَا رَسُولَ اللَّهِ، إِنْ كَانَتْ لَكَافِيَةً. قَالَ: «فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا».

[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഭൂമിയിലെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിൽ ഒന്നാണെന്ന് നബി -ﷺ- അറിയിക്കുന്നു. പരലോകത്തിലെ നരകാഗ്നിയുടെ ചൂടിൻ്റെയും ഉഷ്ണത്തിൻ്റെയും കാഠിന്യം ഇഹലോകത്തുള്ള ചൂടിൻ്റെ അറുപത്തി ഒൻപത് തവണ കവച്ചു വെക്കുന്നു എന്നർത്ഥം. അതിലെ ഓരോ തവണയും ഭൂമിയിലെ ചൂടിന് തുല്യമായിരിക്കും. ഇത് കേട്ടപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്തുള്ള ചൂട് തന്നെ അതിൽ പ്രവേശിക്കുന്നവർക്ക് മതിയാകുവോളമുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ നരകത്തീയുടെ ചൂടിന് ഭൂമിയിലെ തീയുടെ ചൂട് അറുപത്തി ഒൻപത് തവണ ഇരട്ടിയാക്കിയാലുള്ള ഉഷ്ണമുണ്ടായിരിക്കും. ഓരോ ഭാഗവും നരകത്തിലെ തീയുടെ ചൂടിന് തുല്യമായ ചൂടുള്ളതായിരിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നരകത്തിൽ നിന്നുള്ള താക്കീത്; അതിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മനുഷ്യരെ അകറ്റി നിർത്താൻ വേണ്ടിയാണത്.
  2. നരകാഗ്നിയുടെ ഗൗരവവും അതിലെ ശിക്ഷയുടെ കാഠിന്യവും, ചൂടിൻ്റെ കടുപ്പവും.
കൂടുതൽ