عن أبي موسى الأشعري رضي الله عنه عن النبي صلى الله عليه وسلم قال: «لا نِكاح إلا بِوَلِيّ».
[صحيح] - [رواه أبو داود والترمذي وابن ماجه والدارمي وأحمد]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
വിവാഹക്കരാറിൽ (പെൺകുട്ടിയുടെ) വലിയ്യിനെ (രക്ഷാധികാരി) ഉൾപ്പെടുത്തണമെന്നും, അത് വിവാഹം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണെന്നും ഈ ഹദീഥ് അറിയിക്കുന്നു. അതിനാൽ വലിയ്യ് ഇല്ലാതെയുള്ള വിവാഹം ശരിയാവുകയില്ല. അദ്ദേഹമാണ് വിവാഹം ഏറ്റെടുത്തു നടത്തേണ്ടത്. രക്ഷാധികാരിയാകുന്ന വ്യക്തിയിൽ സമ്മേളിച്ചിരിക്കേണ്ട നിബന്ധനകൾ ഇവയാകുന്നു: പ്രായപൂർത്തി എത്തുക, പുരുഷനായിരിക്കുക, വിവാഹത്തിൻ്റെ കാര്യങ്ങളെ കുറിച്ച് ബോധ്യമുള്ള വ്യക്തിയായിരിക്കുക, വലിയ്യിൻ്റെയും കീഴിലുള്ള സ്ത്രീയുടെയും ദീൻ ഒന്നായിരിക്കുക. ഈ പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തവർക്ക് വിവാഹക്കരാറിൽ വലിയ്യാകാൻ അർഹതയില്ല. ഒരാളെയും വലിയ്യായി ലഭിച്ചില്ലെങ്കിൽ (മുസ്ലിം) ഭരണാധികാരിയാണ് വലിയ്യാവുക.