عن عبد الله بن مسعود رضي الله عنه قال: علمنا رسول الله صلى الله عليه وسلم خطبة الحاجة: إن الحمد لله، نستعينه ونستغفره، ونعوذ به من شرور أنفسنا، من يهد الله، فلا مضل له، ومن يضلل، فلا هادي له، وأشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله، " يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ والأرحام إن الله كان عليكم رقيبا} [النساء: 1] ، {يا أيها الذين آمنوا اتقوا الله حق تقاته ولا تموتن إلا وأنتم مسلمون} [آل عمران: 102] ، {يا أيها الذين آمنوا اتقوا الله وقولوا قولا سديدا (70) يصلح لكم أعمالكم ويغفر لكم ذنوبكم ومن يطع الله ورسوله فقد فاز فوزا عظيما} [الأحزاب:70 - 71].
[صحيح] - [رواه أبو داود والترمذي وابن ماجه والنسائي وأحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് ഖുത്ബതുൽ ഹാജഃ (ആവശ്യവേളകളിലെ സംസാരം) പഠിപ്പിച്ചു നൽകിയിട്ടുണ്ട്. അതിപ്രകാരമാണ്: (പ്രാർത്ഥനയുടെ സാരം) തീർച്ചയായും എല്ലാ സ്തുതികളും അല്ലാഹുവിനാകുന്നു. നാം അവനോട് സഹായം തേടുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ നഫ്സുകളുടെ ഉപദ്രവങ്ങളിൽ നിന്ന് അവനോട് രക്ഷ ചോദിക്കുകയും ചെയ്യുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കാൻ ആരുമില്ല. അല്ലാഹു വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കുന്ന ഒരാളുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻ്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക.) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (നിസാഅ്: 1) "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്." (ആലു ഇംറാൻ: 102) "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങൾ അവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവൻ്റെ ദൂതനെയും ആര് അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു." (അഹ്സാബ്: 70-71)
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിൻ്റെ സ്തുതികീർത്തനങ്ങളും, അവനോടുള്ള സഹായതേട്ടവും, ഉപദ്രവങ്ങളിൽ നിന്ന് അവനിൽ രക്ഷതേടലും അടങ്ങുന്ന ഈ ആശയസമ്പുഷ്ടമായ സംസാരം ഇസ്ലാമിൽ നിയമമാക്കപ്പെട്ടിരിക്കുന്നു എന്ന് ഇബ്നു മസ്ഊദിൻ്റെ ഈ ഹദീഥ് അറിയിക്കുന്നു. ജനങ്ങൾക്ക് ഖുർആനും സുന്നത്തും പഠിപ്പിച്ചു നൽകിക്കൊണ്ട് വിജ്ഞാനവും കർമ്മശാസ്ത്രവും ഉപദേശങ്ങളും നൽകുന്നതിൻ്റെ മുൻപായി ഈ വാക്കുകൾ പറയാം. നികാഹിൻ്റെ സന്ദർഭത്തിലും ഈ വാക്കുകൾ പറയാം. എന്നാൽ നികാഹിന് മാത്രം വേണ്ടിയുള്ളതല്ല ഈ വാക്കുകൾ; മറിച്ച് എല്ലാ ആവശ്യങ്ങൾക്കും ഈ സംസാരം നടത്താവുന്നതാണ്.അത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം അക്കാര്യത്തിൽ ഇറക്കുന്നതാണ്. അവൻ മുന്നിട്ടിറങ്ങാൻ പോകുന്ന കാര്യത്തിൽ നല്ല സ്വാധീനങ്ങൾ അതിലൂടെ ഉണ്ടാവുന്നതാണ്. നബി -ﷺ- യുടെ പ്രബലമായ സുന്നത്തുകളിലൊന്നാണ് ഈ പ്രാർത്ഥന.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ആവശ്യകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുൻപ് ഖുത്ബതുൽ ഹാജഃ കൊണ്ട് ആരംഭിക്കുന്നത് നല്ലതാണ്. ഈ ദിക്റിൻ്റെ ഫലമായി ലഭിക്കുന്ന അനുഗ്രഹം ആ കാര്യം വിജയകര്യം വിജയകരമായി തീരാൻ സഹായിക്കുന്നതാണ്.
  2. * ഖുതുബകൾ അല്ലാഹുവിനുള്ള സ്തുതിയും, രണ്ട് ശഹാദത്തും, ഖുർആനിലെ ചില ആയത്തുകളും അടങ്ങുന്നതായിരിക്കണം.
  3. * ഈ ഹദീഥിൽ വന്നത് ഒരു ഖുതുബയാണ്. ഖുതുബതുൽ ഹാജഃ എന്നാണ് അതിൻ്റെ പേര്. ജനങ്ങൾക്ക് ഖുർആനും സുന്നത്തും പഠിപ്പിച്ചു നൽകിക്കൊണ്ട് വിജ്ഞാനവും കർമ്മശാസ്ത്രവും ഉപദേശങ്ങളും നൽകുന്നതിൻ്റെ മുൻപായി ഈ വാക്കുകൾ പറയൽ സുന്നത്താണ്. നികാഹിന് മാത്രം വേണ്ടിയുള്ളതല്ല ഈ വാക്കുകൾ; മറിച്ച് എല്ലാ ആവശ്യങ്ങൾക്കുമുള്ളതാണ് ഈ ഖുതുബ. നികാഹ് അത്തരം ആവശ്യങ്ങളിൽ പെട്ട ഒരു കാര്യം മാത്രമാണ്.
  4. * അല്ലാഹുവിൻ്റെ സ്തുത്യർഹമായ വിശേഷണങ്ങൾ ഈ ഹദീഥ് ഉൾക്കൊള്ളുന്നു. അത് അവന് മാത്രം അർഹമാണെന്നും, അത്തരം വിശേഷണങ്ങൾ ഉള്ളവനാണ് അവനെന്നും അത് സൂചിപ്പിക്കുന്നു.
  5. * ഈ ഹദീഥിൽ അല്ലാഹുവിനോടുള്ള സഹായതേട്ടവും, കാര്യങ്ങൾ എളുപ്പമാക്കി തരാനുള്ള പ്രാർത്ഥനയും, മുന്നിട്ടിറങ്ങാൻ പോകുന്ന കാര്യത്തിൽ എളുപ്പം ചോദിക്കുന്നതും ഉൾക്കൊള്ളുന്നു. പ്രത്യേകിച്ച് നികാഹ് പോലുള്ള ഒരു കാര്യത്തിൻ്റെ ചിലവുകളിലും ബാധ്യതകളിലും ഈ സഹായതേട്ടം ആവശ്യമാണ്.
  6. * അല്ലാഹുവിൽ നിന്നുള്ള പൊറുക്കലിനെ തേടൽ ഈ ഹദീഥിലുണ്ട്. തൻ്റെ തെറ്റുകളും കുറവുകളും മറച്ചു വെക്കണമെന്നുള്ള പ്രാർത്ഥനയും, തനിക്ക് പറ്റിയ കുറവുകളും വീഴ്ചകളും അംഗീകരിക്കലും, ആ തെറ്റുകൾ മായ്ച്ചു കളയണമെന്ന അപേക്ഷയും അതിലുണ്ട്.
  7. * അല്ലാഹുവിനെ കൊണ്ടുള്ള രക്ഷചോദിക്കലും, അവനെ ഭരമേൽപ്പിക്കലും ഈ ഹദീഥിലുണ്ട്. നിഷിദ്ധമായത് പ്രവർത്തിക്കാനും നിർബന്ധ കർമ്മങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന, തിന്മകൾ കൽപ്പിക്കുന്ന നഫ്സിൻ്റെ ഉപദ്രവത്തിൽ നിന്നും രക്ഷ തേടുന്നു ഈ ഹദീഥിൽ. അല്ലാഹു രക്ഷിച്ചവർക്കല്ലാതെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.
  8. * തൻ്റെ സൃഷ്ടികളിൽ പരിപൂർണ്ണ നിയന്ത്രണം ഉള്ളവൻ അല്ലാഹു മാത്രമാണെന്ന കാര്യം ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഹൃദയങ്ങളെ നേർവഴിക്ക് നയിക്കുന്നതും, വഴികേടിലാക്കുന്നതും അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണെന്നും അത് ബോധ്യപ്പെടുത്തുന്നു.
  9. * ഇസ്ലാമിൻ്റെ താക്കോലുകളായ രണ്ട് ശഹാദത്ത് കലിമകൾ അംഗീകരിക്കൽ ഈ ഹദീഥ് ഉൾക്കൊള്ളുന്നു. അതാകുന്നു ഇസ്ലാമിൻ്റെ അടിസ്ഥാനവും അടിത്തറയും. അവ രണ്ടും ഹൃദയത്തിൽ നിന്ന് അംഗീകരിക്കാതെ ഒരാളും മുസ്ലിമാവുകയില്ല.