عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَصْحَبُ الْمَلَائِكَةُ رُفْقَةً فِيهَا كَلْبٌ وَلَا جَرَسٌ».

[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല."

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

യാത്രാ സംഘത്തിൽ നായയെ ഉൾപ്പെടുത്തുകയോ, ചലിച്ചാൽ ശബ്ദമുണ്ടാക്കുന്ന മണികൾ മൃഗങ്ങളുടെ മേൽ തൂക്കപ്പെടുകയോ ചെയ്താൽ ആ സംഘത്തോടൊപ്പം മലക്കുകൾ ഉണ്ടാകുന്നതല്ല എന്ന് നബി (സ) അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നായ്ക്കളെ വളർത്തുന്നതും കൊണ്ടുനടക്കുന്നതും വിലക്കപ്പെട്ട കാര്യമാണ്. വേട്ടനായ്ക്കൾ, കാവൽനായ്ക്കൾ എന്നിവ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്.
  2. യാത്രാസംഘത്തോടൊപ്പം അനുഗമിക്കുകയില്ല എന്ന് പറഞ്ഞത് കാരുണ്യത്തിൻ്റെ മലക്കുകളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകളായ 'ഹഫദ്വത്തുകൾ'; അവർ യാത്രകളിലും താമസങ്ങളിലുമെല്ലാം മനുഷ്യരോട് വേർപിരിയാതെ കൂടെയുണ്ടായിരിക്കും.
  3. മണിനാദം വിലക്കപ്പെട്ട കാര്യമാണ്. കാരണം പിശാചിൻ്റെ സംഗീതത്തിൽ പെട്ടതാണ് അക്കാര്യം. നസ്വാറാക്കളുടെ 'നാഖൂസ്' എന്ന സംഗീതോപകരണത്തിനോട് അതിന് സാദൃശ്യവുമുണ്ട്.
  4. മലക്കുകളെ അകറ്റാൻ കാരണമാകുന്ന എല്ലാ പ്രവർത്തികളിൽ നിന്നും അകലം പാലിക്കാൻ മുസ്‌ലിമായ ഏതൊരു വ്യക്തിയും ശ്രദ്ധ വെക്കേണ്ടതുണ്ട്.
കൂടുതൽ