عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا مُقْسِطًا، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الخِنْزِيرَ، وَيَضَعَ الجِزْيَةَ، وَيَفِيضَ المَالُ حَتَّى لاَ يَقْبَلَهُ أَحَدٌ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾക്കിടയിൽ ഈസ ബ്നു മർയം നീതിമാനായ വിധികർത്താവായി വന്നെത്താനായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ എടുത്തു നീക്കുകയും ചെയ്യും. സമ്പത്ത് ഒരാളും സ്വീകരിക്കാത്ത വിധത്തിൽ ഒഴുകുകയും ചെയ്യുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഈസ ബ്നു മർയമിൻ്റെ ആഗമനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥുകളിലൂടെ അറിയിക്കുന്നു. മുഹമ്മദ് നബി -ﷺ- യുടെ കൈകളിലൂടെ അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമിക വിധിവിലക്കുകൾ അനുസരിച്ച് നീതിപൂർവ്വം ജനങ്ങൾക്കിടയിൽ വിധികൽപ്പിക്കുന്നതിനാണ് അദ്ദേഹം വന്നെത്തുക. നസ്വാറാക്കൾ ആദരവോടെ കൊണ്ടുനടക്കുന്ന കുരിശ് അദ്ദേഹം തകർക്കുന്നതാണ്. പന്നികളെ അദ്ദേഹം കൊന്നുകളും, ജിസ്‌യ (ഇസ്‌ലാമിക രാജ്യത്ത് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി അവിശ്വാസികൾ നൽകുന്ന നിശ്ചിതതുക) അദ്ദേഹം എടുത്തു നീക്കുകയും, ജനങ്ങളെല്ലാം ഇസ്‌ലാമിൽ പ്രവേശിക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്യുന്നതാണ്. ആ കാലഘട്ടം വന്നെത്തിയാൽ സമ്പത്ത് ഒഴുകുകയും, അതിൻ്റെ ആധിക്യം കാരണത്താൽ സമ്പത്ത് സ്വീകരിക്കാൻ ഒരാളുമില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്യും. കാരണം തങ്ങളുടെ കയ്യിലുള്ളത് തന്നെ എല്ലാവർക്കും മതിയാകുന്നതാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹങ്ങൾ ഇറങ്ങുകയും, സമൃദ്ധി തുടർന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്.