عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ تَقُومُ السَّاعَةُ حَتَّى تُقَاتِلُوا اليَهُودَ، حَتَّى يَقُولَ الحَجَرُ وَرَاءَهُ اليَهُودِيُّ: يَا مُسْلِمُ، هَذَا يَهُودِيٌّ وَرَائِي فَاقْتُلْهُ».

[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മുസ്‌ലിംകൾക്കും യഹൂദർക്കുമിടയിൽ ഒരു യുദ്ധം സംഭവിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. യഹൂദൻ യുദ്ധത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും, കല്ലിന് പിറകിൽ ഒളിച്ചിരുന്ന് മുസ്‌ലിംകളിൽ നിന്ന് മറസ്വീകരിക്കുകയും ചെയ്താൽ അല്ലാഹു ആ കല്ലിനെ സംസാരിപ്പിക്കുന്നതാണ്. തൻ്റെ പിറകിൽ ഒരു യഹൂദനുണ്ടെന്നും അവനെ വധിച്ചുകളയാനും അത് മുസ്‌ലിമിനോട് വിളിച്ചു പറയും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു അറിയിച്ചു നൽകിയത് പ്രകാരം ഭാവിയിൽ നടക്കാനിരിക്കുന്നതും അദൃശ്യമായതുമായ ചില കാര്യങ്ങളെ കുറിച്ച നബി -ﷺ- യുടെ പ്രവചനങ്ങൾ. അവ സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
  2. അന്ത്യനാൾ അടുക്കുന്ന വേളയിൽ മുസ്‌ലിംകൾ യഹൂദരുമായി യുദ്ധം ചെയ്യുന്നതാണ്. അന്ത്യനാളിൻ്റെ അടയാളങ്ങളിലൊന്നാണത്.
  3. ഇസ്‌ലാം അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്. മറ്റെല്ലാ മതങ്ങൾക്കും മേൽ അത് വിജയം നേടുകയും ചെയ്യുന്നതാണ്.
  4. അല്ലാഹു മുസ്‌ലിംകളെ അവരുടെ ശത്രുക്കൾക്ക് മേൽ സഹായിക്കുന്നതാണ്. അന്ത്യനാളിൽ കല്ലുകളെ കൊണ്ട് അല്ലാഹു സംസാരിപ്പിക്കും എന്നത് ഈ സഹായത്തിൻ്റെ ഭാഗമാണ്.
കൂടുതൽ