عن أبي هريرة رضي الله عنه قال: «لَعَن رسول الله صلى الله عليه وسلم الرَّاشِي والمُرْتَشِي في الحُكْم».
[صحيح] - [رواه الترمذي وأحمد]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "വിധിപറയുന്നതിന് കൈക്കൂലി വാങ്ങുന്നവനെയും നൽകുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്
അനർഹമായ ഒരു കാര്യം നേടിയെടുക്കുന്നതിന് വേണ്ടി പണം ചിലവഴിക്കുന്നതാണ് കൈക്കൂലിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നൽകുന്നവരെയും വാങ്ങുന്നവരെയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റുന്നതിന് വേണ്ടി നബി -ﷺ- പ്രാർത്ഥിച്ചതായി ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. കാരണം വ്യക്തിയിലും സമൂഹത്തിലും കൈക്കൂലി എന്ന സമ്പ്രദായം സൃഷ്ടിക്കുന്ന അപകടങ്ങൾ ധാരാളമുണ്ട്. അതിനാൽ കൈക്കൂലി നിരുപാധികം നിഷിദ്ധമാണ്. ഉദ്ദേശിക്കുന്ന വിധി ലഭിക്കുന്നതിന് വേണ്ടിയുള്ള കൈക്കൂലി മാത്രം ഈ ഹദീഥിൽ പ്രത്യേകമായി പറഞ്ഞത് അതിൻ്റെ ഗൗരവം കൊണ്ട് മാത്രമാണ്. ഏതെങ്കിലും വിധി നടപ്പിലാക്കുന്നതിൽ എന്തെങ്കിലും മാറ്റമോ ഇളവോ ലഭിക്കുന്നതിനും, കൈക്കൂലി നൽകുന്ന വ്യക്തിക്ക് നേട്ടമുള്ള രൂപത്തിൽ വിധി ലഭിക്കുന്നതിനും ജഡ്ജിക്ക് (ഖാദ്വി) നൽകുന്ന കൈക്കൂലിയാണത്. അങ്ങനെയാകുമ്പോൾ അല്ലാഹുവിൻ്റെ മതനിയമങ്ങൾ മാറ്റുന്നതിന് വേണ്ടിയാണല്ലോ ആ കൈക്കൂലി നൽകുന്നതും വാങ്ങുന്നതും?