عن عقبة بن عامر رضي الله عنه مرفوعاً: «إن أحَقَّ الشُّروط أن تُوفُوا به: ما استحللتم به الفروج».
[صحيح] - [متفق عليه]
المزيــد ...
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പൂർണ്ണമായി പൂർത്തീകരിച്ചു നൽകാൻ ഏറ്റവും ബാധ്യതപ്പെട്ട ഉടമ്പടി ഗുഹ്യസ്ഥാനങ്ങൾ അനുവദനീയമാക്കുന്നതിന് വെച്ച ഉടമ്പടികളാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിവാഹക്കരാറിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ ഭാര്യക്കും ഭർത്താവിനും അവരുടേതായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരിക്കും. തന്റെ ഇണ പാലിക്കേണ്ടതായി പല നിബന്ധനകളും വ്യവസ്ഥകളും ഈ സന്ദർഭത്തിൽ രണ്ടു കൂട്ടരും വെക്കുന്നുണ്ടായിരിക്കാം. വിവാഹക്കരാറിലെ നിബന്ധനകൾ (ശുറൂത്വ് ഫിന്നികാഹ്) എന്ന് അതിനെ പറയാറുണ്ട്. വിവാഹത്തിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട പൊതുനിബന്ധനകൾക്ക് പുറമെയുള്ള കാര്യമാണിത്. അവ പാലിക്കാൻ പ്രത്യേകം ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. കാരണം വിവാഹത്തിന്റെ ഭാഗമായുള്ള കരാറുകൾ ഏറെ ഗുരുതരവും നിർബന്ധമായും പാലിക്കേണ്ടതുമാണ്. കാരണം പരസ്പരം ലൈംഗികബന്ധം അനുവദനീയമാക്കുന്ന കരാറിലാണ് വിവാഹത്തിലൂടെ അവർ ഏർപ്പെട്ടിരിക്കുന്നത്.