عن عَمْرُو بْنُ عَامِرٍ عَنْ أَنَس بن مالك قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ عِنْدَ كُلِّ صَلَاةٍ، قُلْتُ: كَيْفَ كُنْتُمْ تَصْنَعُونَ؟ قَالَ: يُجْزِئُ أَحَدَنَا الْوُضُوءُ مَا لَمْ يُحْدِثْ.
[صحيح] - [رواه البخاري]
المزيــد ...
അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
"നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദു ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദു നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദു മതിയാകുമായിരുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് വേണ്ടിയും -മുൻപ് നിർവ്വഹിച്ച വുദു നഷ്ടമായിട്ടില്ലെങ്കിലും- വുദു ചെയ്യുമായിരുന്നു. (വുദു ആവർത്തിച്ച് ചെയ്യുന്നതിലുള്ള) പുണ്യവും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ടായിരുന്നു അത്.
എന്നാൽ ഒരു വുദു കൊണ്ട് തന്നെ -അത് നഷ്ടമാകാത്തിടത്തോളം- ഒന്നിലധികം നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.