عن عَمْرُو بْنُ عَامِرٍ عَنْ ‌أَنَس بن مالك قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ عِنْدَ كُلِّ صَلَاةٍ، قُلْتُ: كَيْفَ كُنْتُمْ تَصْنَعُونَ؟ قَالَ: يُجْزِئُ أَحَدَنَا الْوُضُوءُ مَا لَمْ يُحْدِثْ.

[صحيح] - [رواه البخاري]
المزيــد ...

അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
"നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദു ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദു നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദു മതിയാകുമായിരുന്നു."

സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് വേണ്ടിയും -മുൻപ് നിർവ്വഹിച്ച വുദു നഷ്ടമായിട്ടില്ലെങ്കിലും- വുദു ചെയ്യുമായിരുന്നു. (വുദു ആവർത്തിച്ച് ചെയ്യുന്നതിലുള്ള) പുണ്യവും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ടായിരുന്നു അത്.
എന്നാൽ ഒരു വുദു കൊണ്ട് തന്നെ -അത് നഷ്ടമാകാത്തിടത്തോളം- ഒന്നിലധികം നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. എല്ലാ നിർബന്ധ നിസ്കാരത്തിന് വേണ്ടിയും പ്രത്യേകം പ്രത്യേകം വുദു ചെയ്യുക എന്നതായിരുന്നു നബി -ﷺ- യുടെ പൊതുരീതി. ഇക്കാര്യത്തിലെ പൂർണ്ണത ആഗ്രഹിച്ചു കൊണ്ടായിരുന്നു അവിടുന്ന് അത് ചെയ്തിരുന്നത്.
  2. എല്ലാ നിസ്കാരത്തിൻ്റെ സന്ദർഭത്തിലും വുദു ചെയ്യുക എന്നത് സുന്നത്താണ്.
  3. ഒരു വുദു കൊണ്ട് ഒന്നിലധികം നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.