عن أبي هريرة رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم : "لاَ يَقْبَل الله صلاَة أَحَدِكُم إِذا أَحْدَث حَتَّى يَتوضَّأ".
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അശുദ്ധി വരുത്തിയാൽ അയാൾ വുദ്വു എടുക്കുന്നത് വരെ നിങ്ങളിലൊരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആരെങ്കിലും നമസ്കരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ ഏറ്റവും നല്ല അവസ്ഥയിലും മനോഹരമായ രൂപത്തിലും മാത്രമേ അതിലേക്ക് പ്രവേശിക്കാവൂ എന്ന് യുക്തിജ്ഞാനിയായ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. കാരണം അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിലുള്ള ശക്തമായ ബന്ധമാണ് നമസ്കാരം. അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണത്തിനുള്ള മാർഗമാണത്. അതിനാൽ ഓരോരുത്തരും വുദ്വു എടുക്കണമെന്നും, ശുദ്ധി സ്വീകരിക്കണമെന്നും അവൻ നമ്മോട് കൽപ്പിച്ചിരിക്കുന്നു. ശുദ്ധിയില്ലാതെയുള്ള നമസ്കാരം സ്വീകാര്യമല്ലെന്നും, തള്ളപ്പെടുന്നതാണെന്നും അവൻ നമ്മെ അറിയിക്കുകയും ചെയ്യുന്നു.