عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ -أَوِ الْمُؤْمِنُ- فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ -أَوْ مَعَ آخِرِ قَطْرِ الْمَاءِ-، فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ -أَوْ مَعَ آخِرِ قَطْرِ الْمَاءِ-، فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلَاهُ مَعَ الْمَاءِ -أَوْ مَعَ آخِرِ قَطْرِ الْمَاءِ- حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ».
[صحيح] - [رواه مسلم] - [صحيح مسلم: 244]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 244]
മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരാൾ വുദൂഅ് ചെയ്യുകയും, വുദുവിൻ്റെ ഭാഗമായി തൻ്റെ മുഖം കഴുകുകയും ചെയ്യുമ്പോൾ അവൻ്റെ കണ്ണ് കൊണ്ട് അവൻ ചെയ്ത ചെറുപാപങ്ങളെല്ലാം വുദൂഇൻ്റെ വെള്ളം ഒലിച്ചിറങ്ങുന്നതോടെ -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അതു പോലെ, അവൻ്റെ കൈകൾ അവൻ കഴുകിയാൽ അവൻ്റെ രണ്ട് കരങ്ങൾ കൊണ്ട് ചെയ്ത തിന്മകളെല്ലാം വുദൂഇൻ്റെ വെള്ളം താഴേക്ക് വീഴുന്നതോടൊപ്പം -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. തൻ്റെ കാലുകൾ കഴുകുമ്പോൾ അവ കൊണ്ട് അവൻ നടന്നു പോയ ചെറുതിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. അങ്ങിനെ വുദൂഅ് അവസാനിക്കുന്നതോടെ ചെറുപാപങ്ങളിൽ നിന്നെല്ലാം അവൻ ശുദ്ധനായിത്തീരും