+ -

عَنِ أبي زُهير عُمَارَةَ بْنِ رُؤَيْبَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم:
«لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا»

[صحيح] - [رواه مسلم] - [صحيح مسلم: 634]
المزيــد ...

അബൂ സുഹൈർ ഉമാറഃ ബിൻ റുഅയ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 634]

വിശദീകരണം

സുബ്ഹ് നിസ്കാരവും അസ്വർ നിസ്കാരവും നിർവ്വഹിക്കുകയും, അതിൽ വീഴ്ച വരുത്താതെ പതിവായി തുടരുകയും ചെയ്യുന്നവർ നരകത്തിൽ പ്രവേശിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിച്ചു. ഈ രണ്ട് നിസ്കാരങ്ങൾ നബി -ﷺ- പ്രത്യേകമായി പറഞ്ഞത്: അവ (മുനാഫിഖുകൾക്ക്) ഏറ്റവും പ്രയാസമുള്ള നിസ്കാരങ്ങളായതിനാലാണ്. കാരണം സുബ്ഹ് നിസ്കാരം ഉറക്കം ആസ്വദിക്കപ്പെടുന്ന സമയത്താണുള്ളത്. അസ്വർ നിസ്കാരമാകട്ടെ, രാവിലെയുള്ള ജോലികളുടെയും കച്ചവടങ്ങളുടെയും തിരക്കുകൾക്ക് ഇടയിലുമായിരിക്കും. ഈ രണ്ട് നിസ്കാരങ്ങൾ -ഈ പ്രയാസങ്ങളെല്ലാം ഉണ്ടായിട്ടും- ആരെങ്കിലും ശ്രദ്ധയോടെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ അവൻ മറ്റു നിസ്കാരങ്ങൾ എന്തായാലും ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സുബ്ഹ്, അസ്വർ നിസ്കാരങ്ങളുടെ ശ്രേഷ്ഠത. ശ്രദ്ധയോടെ നിർവ്വഹിക്കേണ്ട നിസ്കാരങ്ങളാണവ.
  2. ഈ രണ്ട് നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവർ പൊതുവെ മടിയിൽ നിന്നും, ലോകമാന്യത്തിൽ നിന്നും രക്ഷപ്പെട്ടവരായിരിക്കും. ഇബാദത്തുകളോട് അവർക്ക് ഇഷ്ടവുമുണ്ടായിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية الرومانية المجرية الموري Oromianina الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ