«لَا يَحِلُّ لِرَجُلٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثِ لَيَالٍ، يَلْتَقِيَانِ، فَيُعْرِضُ هَذَا وَيُعْرِضُ هَذَا، وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلَامِ».
[صحيح] - [متفق عليه] - [صحيح البخاري: 6077]
المزيــد ...
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."
തൻ്റെ മുസ്‌ലിമായ സഹോദരനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുകയും, പിണങ്ങി നിൽക്കുകയും ചെയ്യുക എന്നത് നബി ﷺ വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല
തെറ്റി നിൽക്കുന്നവരിൽ ഏറ്റവും നല്ല വ്യക്തി ഈ അകൽച്ച ഇല്ലാതെയാക്കാൻ ശ്രമിക്കുകയും, ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുകയും ചെയ്യുന്നവനാണ്. ഇവിടെ ആക്ഷേപിക്കപ്പെട്ട പിണക്കം വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിണക്കമാണ്. എന്നാൽ അല്ലാഹുവിൻ്റെ പേരിലുള്ള അകൽച്ച ഇതിൽ പെടുകയില്ല; അധർമ്മികളെയും ബിദ്അത്തുകാരെയും മോശം കൂട്ടുകാരെയും അകറ്റി നിർത്തുന്നത് ഉദാഹരണം. ഈ പിണക്കങ്ങൾ നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല; മറിച്ച് പിണങ്ങി നിൽക്കാൻ കാരണമായ തിന്മ ഇല്ലാതെയാകുന്നത് വരെ അത് തുടരാവുന്നതാണ്.