+ -

عَنْ عَبْدِ اللهِ بنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ».

[صحيح] - [متفق عليه] - [صحيح مسلم: 1678]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1678]

വിശദീകരണം

ജനങ്ങൾ പരസ്പരം അതിക്രമം നടത്തുകയും, കൊലപാതകത്തിലൂടെയോ മുറിവേൽപ്പിക്കുന്നതിലൂടെയോ രക്തം ചൊരിയുകയും ചെയ്ത വിഷയങ്ങളിലായിരിക്കും അന്ത്യനാളിൽ ആദ്യമായി വിധികൽപ്പിക്കപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രക്തം ചൊരിയുന്നതിൻ്റെ ഗൗരവം. കാരണം, അന്ത്യനാളിൽ വിചാരണ ആരംഭിക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലായിരിക്കും.
  2. തിന്മകളുടെ ഗൗരവം അത് കൊണ്ട് സംഭവിക്കുന്ന കുഴപ്പത്തിൻ്റെ വ്യാപ്തി അനുസരിച്ചായിരിക്കും അധികരിക്കുക. നിരപരാധികളുടെ രക്തം ചിന്തുക എന്നത് ഏറ്റവും വലിയ കുഴപ്പത്തിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുക എന്ന കുഫ്റും, അവനിൽ പങ്കുചേർക്കുക എന്ന ശിർക്കും മാത്രമാണ് അതിനേക്കാൾ ഗൗരവമായിട്ടുള്ളത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ