عَن عَبدِ الله بنِ الشِّخِّير رضي الله عنه قَالَ:
انْطَلَقْتُ في وَفدِ بَنِي عَامِرٍ إِلى رَسُولِ الله صلى الله عليه وسلم، فَقُلنا: أَنتَ سيّدُنَا، فقال: «السَّيدُ اللهُ»، قُلنا: وَأَفْضَلُنا فَضْلاً، وأعظَمُنا طَوْلاً، فقال: «قُولُوا بِقَولِكُم، أَو بَعضِ قولِكُم، وَلَا يَسْتَجْرِيَنَّكُم الشَّيطَانُ».

[صحيح] - [رواه أبو داود وأحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു ശിഖീർ (റ) നിവേദനം:
ബനൂ ആമിറിൻ്റെ നിവേദക സംഘത്തോടൊപ്പം ഞാൻ നബി (സ) യുടെ അരികിൽ ചെന്നു. ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി (സ) പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും ആശ്രയം)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ പിശാച് (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ."

സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്

വിശദീകരണം

നബി (സ) യുടെ അരികിൽ ഒരു കൂട്ടമാളുകൾ വന്നു. അവർ അവിടുത്തെ അരികിൽ വന്നെത്തിയപ്പോൾ അവിടുത്തെ പുകഴ്ത്തി കൊണ്ട് പറഞ്ഞ ചില വാക്കുകൾ നബി (സ) ക്ക് ഇഷ്ടമായില്ല. അവർ പറഞ്ഞു: "താങ്കൾ ഞങ്ങളുടെ സയ്യിദാണ്." നേതാവ് എന്നാണ് സയ്യിദിൻ്റെ അർത്ഥം. അപ്പോൾ നബി (സ) അവരോട് പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്." അതായത് അല്ലാഹുവിനാണ് എല്ലാ സൃഷ്ടികൾക്കും മേൽ സമ്പൂർണ്ണ അധികാരമുള്ളത്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവൻ്റെ ദാസന്മാർ മാത്രമാണ്. ആ കൂട്ടമാളുകൾ വീണ്ടും പറഞ്ഞു: "താങ്കൾ ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഏറ്റവും ഉന്നതമായ പദവിയും പ്രത്യേകതയും മഹത്വവുമുള്ളവരാണ്. ഞങ്ങളിൽ ഏറ്റവും ഔന്നത്യവും ഉദാരതയും ഉയർന്ന പദവിയും അങ്ങേക്ക് തന്നെയാണുള്ളത്." ഇത് കേട്ടപ്പോൾ നബി (സ) അവരോട് അവിടുത്തെ കുറിച്ച് സാധാരണയായി പറയാറുള്ള വാക്കുകളിൽ ഒതുങ്ങി നിൽക്കാനും, കൃത്രിമമായി പുകഴ്ത്താനുള്ള വാക്കുകൾ നിർമ്മിക്കരുതെന്നും നിർദേശിച്ചു. മതവിഷയത്തിൽ അതിരു കവിയുന്നതിലേക്കും അമിതമായ പുകഴ്ത്തലിലേക്കും, അതു വഴി ബഹുദൈവാരാധനയാകുന്ന ശിർക്കിലേക്കും അതിൻ്റെ മാർഗങ്ങളിലേക്കും പിശാച് നിങ്ങളെ എത്തിക്കാതിരിക്കട്ടെ എന്നും നബി (സ) അവരെ ഓർമ്മപ്പെടുത്തി.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്വഹാബികളുടെ മനസ്സിൽ നബി (സ) ക്ക് ഉണ്ടായിരുന്ന ഉന്നതമായ സ്ഥാനവും അവർക്ക് അവിടുത്തോടുണ്ടായിരുന്ന ആദരവും.
  2. വാക്കുകൾ കൃത്രിമമായി നിർമ്മിക്കുന്നതിൽ നിന്നുള്ള വിലക്കും, സംസാരത്തിൽ മിതത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.
  3. അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുക എന്ന തൗഹീദിൻ്റെ അന്തസത്തക്ക് കോട്ടം തട്ടിക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും ഉടലെടുക്കുന്നതിൽ നിന്ന് ദീനിനെ സംരക്ഷിക്കേണ്ടതുണ്ട്.
  4. പുകഴ്ത്തുന്നതിൽ അതിരുകവിയുക എന്നത് പിശാചിന് കടന്നു വരാനുള്ള വഴി തുറന്നു കൊടുക്കും എന്നതിനാൽ അക്കാര്യം നബി (സ) വിലക്കിയിരിക്കുന്നു.
  5. നബി (സ) ആദം സന്തതികളുടെ നേതാവാണ്. അവിടുന്ന് മേൽ പ്രസ്താവിക്കപ്പെട്ട ഹദീഥിൽ വന്നതു പോലുള്ള വാക്കുകൾ പറയുന്നതിൽ നിന്ന് അവരെ വിലക്കിയത് അവിടുത്തെ വിനയം കാരണത്താലും, അവർ തൻ്റെ വിഷയത്തിൽ അതിരുകവിഞ്ഞേക്കുമോ എന്ന ഭയം കാരണത്താലുമാണ്.
കൂടുതൽ