+ -

عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَشَدَّ حَيَاءً مِنَ العَذْرَاءِ فِي خِدْرِهَا، فَإِذَا رَأَى شَيْئًا يَكْرَهُهُ عَرَفْنَاهُ فِي وَجْهِهِ.

[صحيح] - [متفق عليه] - [صحيح البخاري: 6102]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു കാര്യം കണ്ടാലും അത് അവിടുത്തെ മുഖത്ത് നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6102]

വിശദീകരണം

വിവാഹം കഴിക്കുകയോ പുരുഷന്മാരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലാത്ത, തൻ്റെ വീട്ടിൽ തന്നെ കഴിയുന്ന കന്യകയായ ഒരു പെൺകുട്ടിയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്ന് അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുത്തെ കടുത്ത ലജ്ജ കാരണത്താൽ എന്തെങ്കിലും അനിഷ്ടകരമായ കാര്യം കണ്ടുകഴിഞ്ഞാൽ നബി -ﷺ- അതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. മറിച്ച് നബിയുടെ മുഖത്ത് അത് പ്രകടമാകുമായിരുന്നു. സ്വഹാബികൾക്ക് അവിടുത്തെ അനിഷ്ടം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- ക്കുണ്ടായിരുന്ന ലജ്ജ. വളരെ മഹത്തരമായ സ്വഭാവമാണത്.
  2. നബി -ﷺ- യുടെ ലജ്ജ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെടാത്ത സന്ദർഭത്തിൽ മാത്രമായിരുന്നു; അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെട്ടാൽ അവിടുന്ന് ദേഷ്യപ്പെടുകയും, തൻ്റെ അനുചരന്മാരോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുമായിരുന്നു.
  3. ലജ്ജ എന്ന സ്വഭാവം ജീവിതത്തിൽ കൊണ്ടുവരാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്. കാരണം മനോഹരമായത് മാത്രം പ്രവർത്തിക്കാനും മോശമായതെല്ലാം ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الهولندية الغوجاراتية Kargaria النيبالية الليتوانية الصربية Keniaroandia الرومانية المجرية التشيكية الموري Oromianina Kanadianina الولوف Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക