عن أبي هريرة، قال: أتَى النبي صلى الله عليه وسلم رجُلٌ أعْمَى، فقال: يا رسول الله، إنه ليس لي قائد يَقُودُني إلى المسجد، فَسَأل رسول الله صلى الله عليه وسلم أن يُرَخِّص له فيصلِّي في بَيْتِه، فرَخَّص له، فلمَّا ولىَّ دَعَاه، فقال: «هل تسمع النِّداء بالصلاة؟» قال: نعم، قال: «فأجِب».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അന്ധനായ ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അന്ധനായ ഒരാളാണ്. എന്നെ സഹായിക്കാനും, അഞ്ചു നേരത്തെ നമസ്കാരത്തിന് മസ്ജിദിലേക്ക് എന്നെ കൊണ്ടുവരാനും എനിക്കൊരാളില്ല. തനിക്ക് ജമാഅത്ത് ഉപേക്ഷിക്കാൻ ഇളവ് ലഭിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. നബി -ﷺ- അദ്ദേഹത്തിന് ഇളവു നൽകുകയും, അദ്ദേഹം തിരിഞ്ഞു നടക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു: താങ്കൾ നമസ്കാരത്തിലേക്ക് ക്ഷണിക്കുന്ന അദാൻ (ബാങ്ക് വിളി) കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിന് വിളിക്കുന്നയാൾക്ക് ഉത്തരം നൽകുക."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജമാഅത്ത് നമസ്കാരം നിർബന്ധമാകുന്നു. കാരണം നിർബന്ധമായ ഒരു കാര്യത്തിന് മാത്രമേ ഇളവ് ആവശ്യപ്പെടേണ്ടതുള്ളൂ. നബി -ﷺ- യാകട്ടെ, ബാങ്കിന് ഉത്തരം നൽകണം എന്ന് അദ്ദേഹത്തോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. നബി -ﷺ- യുടെ കൽപ്പനകൾ വാജിബിനെയാണ് അറിയിക്കുന്നത് എന്നാണ് അടിസ്ഥാന നിയമം.
  2. * അന്ധർക്കും ജമാഅത്ത് നമസ്കാരം നിർബന്ധമാണ്; അവരെ മസ്ജിദിലേക്ക് കൊണ്ടുവരാൻ ഒരു വഴികാട്ടിയില്ലെങ്കിൽ പോലും ജമാഅത്തിൽ ഇളവില്ല.
  3. * ഫത്'വ (മതവിധി) നൽകുമ്പോൾ ധൃതി കൂട്ടരുത് എന്ന ഓർമ്മപ്പെടുത്തൽ. ഫത്'വ നൽകുന്നതിന് മുൻപ് ചോദ്യകർത്താവിൻ്റെ അവസ്ഥയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്.