عن أبي صرمة رضي الله عنه مرفوعاً: «من ضارَّ مسلما ضارَّه الله، ومن شاقَّ مسلما شقَّ الله عليه».
[حسن] - [رواه أبوداود والترمذي وابن ماجه وأحمد]
المزيــد ...

അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു മുസ്ലിമിനെ ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവന് ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിനോട് വിദ്വേഷത്തിൽ വർത്തിച്ചാൽ അല്ലാഹു അവന് പ്രയാസം സൃഷ്ടിക്കുന്നതാണ്."
ഹസൻ - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

മുസ്ലിമീങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുകയോ അവരെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് ഈ ഹദീഥ് അറിയിക്കുന്നു. ഈ പറഞ്ഞതിൽ ശാരീരികമായ പ്രയാസമേൽപ്പിക്കലും, കുടുംബത്തിലോ സമ്പത്തിലോ സന്താനങ്ങളിലോ ബുദ്ധിമുട്ട് സൃഷ്ടിക്കലുമെല്ലാം ഉൾപ്പെടും. ഒരു മുസ്ലിമായ വ്യക്തിക്ക് ഉപദ്രവവും ഇടുക്കവും സൃഷ്ടിക്കുന്നവന് അവൻ്റെ പ്രവർത്തനത്തിൻ്റെ അതേ രൂപത്തിലുള്ള പ്രതിഫലമാണ് അല്ലാഹു നൽകുക. അതായത് അവന് പ്രയോജനകരമായത് അല്ലാഹു നഷ്ടപ്പെടുത്തുകയോ, അതല്ലെങ്കിൽ ഏതെങ്കിലും രൂപത്തിൽ അവന് ഉപദ്രവം ബാധിപ്പിക്കുകയോ ചെയ്യും. ഇടപാടുകളിൽ വഞ്ചനയും കൃത്രിമം കാണിക്കുന്നതും, ന്യൂനത മറച്ചു വെക്കുന്നതുമെല്ലാം ഉപദ്രവിക്കൽ തന്നെ. തൻ്റെ സഹോദരൻ നടത്തിയ വിവാഹാലോചനയെ മറികടന്ന് അതേ വിവാഹാലോചന നടത്തുന്നതും അപ്രകാരം തന്നെ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിമിനെ ഒരു നിലക്കും ഉപദ്രവിക്കരുതെന്നും, അത് നിഷിദ്ധമാണെന്നും ഈ ഹദീഥ് അറിയിക്കുന്നു.
  2. * പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക.
  3. * അല്ലാഹു അവൻ്റെ മുസ്ലിമീങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതാണ്. അല്ലാഹു തന്നെ അവർക്ക് പ്രതിരോധം തീർക്കുന്നതാണ്.
കൂടുതൽ