عن أبي رقية تميم بن أوس الداري رضي الله عنه أن النبي صلى الله عليه وسلم قال: «الدين النصيحة» قلنا: لمن؟ قال: «لله، ولكتابه، ولرسوله، ولأئمة المسلمين وعامتهم».
[صحيح] - [رواه مسلم]
المزيــد ...
അബൂ റുഖയ്യ തമീമു ബ്നു ഔസിദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
പരിശുദ്ധമായ ഈ ദീൻ - ഇസ്ലാം - പൂർണ്ണമായും ഗുണകാംക്ഷയും അതിൻ്റെ പ്രാവർത്തികരൂപവുമാണ് പഠിപ്പിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ഏകത്വം അംഗീകരിക്കുകയും, എല്ലാ ന്യൂനതകളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും, പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കുകയും ചെയ്തു കൊണ്ട് (അല്ലാഹുവിനോട് ഗുണകാംക്ഷ പുലർത്തണം). ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയല്ലാത്തതും അവതരിപ്പിക്കപ്പെട്ടതുമായ കലാമാണെന്ന് (സംസാരമാണെന്ന്) വിശ്വസിച്ചു കൊണ്ടും, അതിലെ സുവ്യക്തമായ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അതിൽ നിന്ന് (നമുക്ക്) അവ്യക്തമായവയിൽ വിശ്വസിച്ചു കൊണ്ടും (അല്ലാഹുവിൻ്റെ ഗ്രന്ഥത്തോട് ഗുണകാംക്ഷ പുലർത്തണം). അല്ലാഹുവിൻ്റെ റസൂലിനെയും അവിടുന്ന് കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയും, അവിടുത്തെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവിടുത്തെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും (നബി -ﷺ- യോട് ഗുണകാംക്ഷ പുലർത്തണം). മുസ്ലിംകളിലെ ഭരണാധികാരികളെ (നേതാക്കളെ) സത്യത്തിൻ്റെ മാർഗത്തിൽ സഹായിച്ചു കൊണ്ടും, അവർക്ക് അറിവില്ലാത്ത കാര്യങ്ങൾ മനസ്സിലാക്കി നൽകിക്കൊണ്ടും, അവർ മറക്കുകയോ അശ്രദ്ധ പുലർത്തുകയോ ചെയ്യുമ്പോൾ അവരെ ഉണർത്തിക്കൊണ്ടും (ഭരണാധികാരികളോട് ഗുണകാംക്ഷ പുലർത്തണം). മുസ്ലിം പൊതുജനങ്ങളെ സത്യത്തിലേക്ക് വഴിനയിച്ചു കൊണ്ടും, നമ്മുടെ പക്കൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള ഉപദ്രവങ്ങളിൽ നിന്ന് സാധ്യമായ രൂപത്തിലെല്ലാം അവരെ സംരക്ഷിച്ചു കൊണ്ടും, അവരോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു കൊണ്ടും (മുസ്ലിം പൊതുജനങ്ങളോട് ഗുണകാംക്ഷ പുലർത്തണം). നമ്മൾ സ്വന്തങ്ങൾക്ക് ഇഷ്ടപ്പെടുന്നത് അവർക്കും ഇഷ്ടപ്പെടുക എന്ന് ഒറ്റവാക്കിൽ പറയാം.