+ -

عَنِ البَرَاءِ بْنِ عَازِبٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«المُسْلِمُ إِذَا سُئِلَ فِي القَبْرِ: يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ»، فَذَلِكَ قَوْلُهُ: {يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالقَوْلِ الثَّابِتِ فِي الحَيَاةِ الدُّنْيَا وَفِي الآخِرَةِ} [إبراهيم: 27].

[صحيح] - [متفق عليه] - [صحيح البخاري: 4699]
المزيــد ...

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞതിൻ്റെ താൽപര്യം അതാണ്. "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരെ അല്ലാഹു സ്ഥൈര്യമുള്ള വചനം കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്; ഇഹലോകജീവിതത്തിലും പാരത്രിക ജീവിതത്തിലും." (ഇബ്രാഹീം: 27)

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4699]

വിശദീകരണം

മുഅ്മിനായ ഓരോ വ്യക്തിയും ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ദൗത്യം ഏൽപ്പിക്കപ്പെട്ട രണ്ട് മലക്കുകൾ അവനോട് ഖബ്റിൽ ചോദ്യങ്ങൾ ചോദിക്കും. ഈ രണ്ട് മലക്കുകളുടെ പേരുകൾ മുൻകർ, നകീർ എന്നാണെന്ന് മറ്റനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുഅ്മിനായ മനുഷ്യൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 'സുസ്ഥിരമായ വാക്ക്' എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഇതിനെ കുറിച്ചാണെന്ന് നബി -ﷺ- ഓർമപ്പെടുത്തുകയും ചെയ്തു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് അല്ലാഹു ഈമാനുള്ളവരെ ഉറപ്പിച്ചു നിറുത്തുന്നതാണ്.'' (ഇബ്റാഹീം: 27)

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الدرية الصومالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖബ്റിൽ വെച്ചുള്ള ചോദ്യം ചെയ്യൽ യഥാർത്ഥമായി സംഭവിക്കുന്നതാണ്.
  2. അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ച അടിമകളോടുള്ള അല്ലാഹുവിന്റെ ഔദാര്യം നോക്കുക! അവരെ ഇഹലോകത്തും പരലോകത്തും അല്ലാഹു സ്ഥൈര്യമുള്ള വാക്ക് കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്.
  3. തൗഹീദിൻ്റെ സാക്ഷ്യവചനത്തിനുള്ള ശ്രേഷ്ഠതയും ആ മാർഗത്തിൽ മരിക്കുന്നതിൻ്റെ മഹത്വവും.
  4. ഈമാനിൽ സ്ഥിരത നൽകിക്കൊണ്ടും നേരായ മാർഗത്തിൽ -സ്വിറാത്വുൽ മുസ്തഖീമിൽ- നിലയുറപ്പിച്ചു കൊണ്ടും ദുനിയാവിൽ അല്ലാഹു മുഅ്മിനിന് സ്ഥൈര്യം നൽകും. മരണവേളയിൽ തൗഹീദിൽ ഉറച്ചു നിൽക്കാനും, ഖബ്റിൽ മലക്കുകളുടെ ചോദ്യങ്ങൾക്ക് മുന്നിലും അല്ലാഹു അവനെ ഉറപ്പിച്ചു നിർത്തും.
കൂടുതൽ