عن أبي هُريرة رضي الله عنه مرفوعًا: «إذا قلتَ لصاحبك: أَنْصِتْ يوم الجمعة والإمام يَخْطُبُ، فقد لَغَوْتَ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ജുമുഅഃയുടെ ഏറ്റവും മഹത്തായ ചിഹ്നങ്ങളിൽ പെട്ടതാണ് രണ്ട് ഖുതുബകൾ (പ്രസംഗങ്ങൾ). ജനങ്ങളെ ഉപദേശിക്കുകയും അവർക്ക് മാർഗനിർദേശം നൽകുകയുമാണ് ഖുതുബയുടെ ലക്ഷ്യങ്ങളിലൊന്ന്. ഖുതുബ കേൾക്കുന്നവരുടെ മേലുള്ള നിർബന്ധ ബാധ്യതകളിലൊന്നാണ് അത് നടന്നു കൊണ്ടിരിക്കുമ്പോൾ നിശബ്ദത പാലിക്കുക എന്നത്. എന്നാലേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. അതിനാൽ (ഖുതുബക്കിടയിൽ) സംസാരിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. തൻ്റെ കൂട്ടുകാരൻ സംസാരിക്കുന്നത് കണ്ടാൽ 'മിണ്ടാതിരിക്കൂ' എന്ന് അയാളോട് പറയുന്നത് പോലും നബി -ﷺ- വിലക്കിയത് അതിൻ്റെ ഉദാഹരണമാണ്. ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ സംസാരിച്ചാൽ അവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു. അതോടെ ജുമുഅഃയുടെ ശ്രേഷ്ഠത അവന് നഷ്ടമായി. കാരണം ഖുതുബ ശ്രദ്ധിക്കുന്നതിൽ നിന്ന് അവനും മറ്റുള്ളവർക്കും തടസ്സം സൃഷ്ടിക്കുന്ന കാര്യമാണ് അവൻ പ്രവർത്തിച്ചത്.