+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ:
كُنَّا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ سَمِعَ وَجْبَةً، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تَدْرُونَ مَا هَذَا؟» قَالَ: قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا، فَهُوَ يَهْوِي فِي النَّارِ الْآنَ حَتَّى انْتَهَى إِلَى قَعْرِهَا».

[صحيح] - [رواه مسلم] - [صحيح مسلم: 2844]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2844]

വിശദീകരണം

ഒരു ശരീരം താഴെ വന്നു പതിക്കുന്നത് പോലെ പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദം നബി -ﷺ- കേൾക്കുകയുണ്ടായി. അവിടുത്തോടൊപ്പമുള്ള സ്വഹാബിമാരിൽ ചിലരോട് നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക."
അപ്പോൾ നബി -ﷺ- അവർക്ക് പറഞ്ഞു കൊടുത്തു: "നിങ്ങൾ കേട്ട ഈ ശബ്ദം നരകത്തിൻ്റെ വായ്ത്തലയിൽ നിന്ന് എഴുപത് വർഷങ്ങൾക്ക് മുൻപ് എറിയപ്പെട്ട ഒരു കല്ല് അതിൻ്റെ അടിത്തട്ടിലേക്ക് പതിച്ച ശബ്ദമാണ്. ഇത്രയും കാലം അത് താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അന്ത്യനാളിന് വേണ്ടി തയ്യാറെടുക്കുകയും, നരകാഗ്നിയെ കാത്തുസൂക്ഷിക്കുകയും ചെയ്യാനുള്ള പ്രേരണ.
  2. ഒരാൾക്ക് അറിവില്ലാത്ത കാര്യം അല്ലാഹുവിന് അറിയാം എന്ന് ചേർത്തിപ്പറയൽ നല്ല രീതിയാണ്.
  3. ഒരു കാര്യം വിശദീകരിച്ചു കൊടുക്കുന്നതിന് മുൻപ് കേൾവിക്കാരുടെ താൽപ്പര്യവും ശ്രദ്ധയും അദ്ധ്യാപകൻ പിടിച്ചെടുക്കണം. നന്നായി കാര്യങ്ങൾ ഗ്രഹിക്കാൻ ഇത് സഹായകമാണ്.
കൂടുതൽ