+ -

عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللَّهَ تَبَارَكَ وَتَعَالَى يَقُولُ لِأَهْلِ الجَنَّةِ: يَا أَهْلَ الجَنَّةِ؟ فَيَقُولُونَ: لَبَّيْكَ رَبَّنَا وَسَعْدَيْكَ، فَيَقُولُ: هَلْ رَضِيتُمْ؟ فَيَقُولُونَ: وَمَا لَنَا لاَ نَرْضَى وَقَدْ أَعْطَيْتَنَا مَا لَمْ تُعْطِ أَحَدًا مِنْ خَلْقِكَ؟ فَيَقُولُ: أَنَا أُعْطِيكُمْ أَفْضَلَ مِنْ ذَلِكَ، قَالُوا: يَا رَبِّ، وَأَيُّ شَيْءٍ أَفْضَلُ مِنْ ذَلِكَ؟ فَيَقُولُ: أُحِلُّ عَلَيْكُمْ رِضْوَانِي، فَلاَ أَسْخَطُ عَلَيْكُمْ بَعْدَهُ أَبَدًا».

[صحيح] - [متفق عليه] - [صحيح البخاري: 6549]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!" അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?" അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6549]

വിശദീകരണം

സ്വർഗക്കാരോട് അവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം അല്ലാഹു ഇപ്രകാരം ചോദിക്കുന്നതാണ്: 'സ്വർഗക്കാരേ!' അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളിയാളം കേൾക്കുകയും, നിൻ്റെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു അവരോട് പറയും: നിങ്ങൾ തൃപ്തിപ്പെട്ടുവോ?! അവർ പറയും: "അതെ! ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കെ ഞങ്ങൾ എങ്ങനെ തൃപ്തിപ്പെടാതിരിക്കാനാണ്?" അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഞാൻ നൽകട്ടെയോ?" അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായി ഇനിയെന്താണുള്ളത്? അപ്പോൾ അല്ലാഹു പറയും: "എൻ്റെ നിലക്കാത്ത തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു സ്വർഗക്കാരോട് സംസാരിക്കുന്നതാണ്.
  2. അല്ലാഹു സ്വർഗക്കാരെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, അവൻ്റെ തൃപ്തി അവർക്ക് മേൽ വർഷിച്ചിരിക്കുന്നു എന്നും, അവരോട് ഇനിയൊരിക്കലും അവൻ കോപിക്കുന്നതല്ല എന്നും സന്തോഷവാർത്ത അറിയിക്കുന്നതാണ്.
  3. സ്വർഗക്കാരുടെ പദവികളിലും സ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളുമുണ്ടെങ്കിലും അവരെല്ലാം തങ്ങൾക്ക് നൽകപ്പെട്ടതിൽ പരിപൂർണ്ണമായും തൃപ്തിയുള്ളവരായിരിക്കും; അതു കൊണ്ടാണ് അവരെല്ലാം ഒരേ സ്വരത്തിൽ 'മറ്റൊരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?' എന്ന് പറയുന്നത്.
കൂടുതൽ