عن أبي هريرة رضي الله عنه مرفوعاً: «من صَام رمضان إيِمَانًا واحْتِسَابًا، غُفِر له ما تَقدَّم من ذَنْبِه».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഹദീഥിൻ്റെ ആശയം: അല്ലാഹുവിൽ വിശ്വാസമുള്ളവനായും, അവൻ്റെ വാഗ്ദാനത്തെ സത്യപ്പെടുത്തുന്നവനായും, അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുന്നവനായും, അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ടും ആരെങ്കിലും റമദാൻ മാസത്തിൽ നോമ്പനുഷ്ഠിച്ചാൽ - അതിൽ യാതൊരു ലോകമാന്യമോ പ്രശസ്തിയോ കലർന്നിട്ടില്ലെങ്കിൽ - അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.