«الصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ».
[صحيح] - [رواه مسلم] - [صحيح مسلم: 233]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു:
"അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."
രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഓരോ ആഴ്ച്ചയിലെയും ജുമുഅ നിസ്കാരവും, ഓരോ വർഷത്തിലെയും റമദാൻ മാസത്തിലെ നോമ്പും അവക്കിടയിലെ ചെറിയ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; എന്നാൽ ഈ പ്രതിഫലം ലഭിക്കണമെങ്കിൽ വൻപാപങ്ങൾ അവൻ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. വ്യഭിചാരവും മദ്യപാനവും പോലുള്ള വൻപാപങ്ങൾക്ക് അതിൽ നിന്ന് പ്രത്യേകമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതല്ലാത്ത പ്രായശ്ചിത്തമില്ല.
الكبائر هي الذنوب التي ورد فِيهِا حد فِي الدُّنْيَا، أَو جَاءَ فِيهِا وَعِيد فِي الْآخِرَة؛ بالعَذَاب، أَو الغضب، أَو كان فيها تهديدٌ، أَو لعنٌ لفَاعلِها، كالزنى وشرب الخمر.الحديث