عن عمران بن حصين رضي الله عنهما قال: كانت بي بَوَاسيرُ، فسألت النبي صلى الله عليه وسلم عن الصلاة، فقال: «صَلِّ قائما، فإن لم تستطع فقاعدا، فإن لم تستطع فعلى جَنْبٍ».
[صحيح] - [رواه البخاري]
المزيــد ...
ഇംറാനു ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: എനിക്ക് മൂലക്കുരുവിൻ്റെ അസുഖം ഉണ്ടായിരുന്നു. അങ്ങനെ നബി -ﷺ- യോട് നമസ്കാരത്തെ കുറിച്ച് ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ നിന്നു കൊണ്ട് നമസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വത്തിലായി കൊണ്ട്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
മൂലക്കുരുവോ, നിൽക്കുമ്പോൾ വേദന അനുഭവപ്പെടുന്ന തരത്തിലുള്ളതോ ആയ രോഗങ്ങൾ ബാധിച്ചവരുടെ നമസ്കാരത്തിൻ്റെ രൂപം ഈ മഹത്തരമായ ഹദീഥ് വിവരിക്കുന്നു. നമസ്കാരത്തിൽ നിൽക്കണം എന്നതാണ് അടിസ്ഥാനം എന്ന് നബി -ﷺ- ആദ്യം അറിയിക്കുന്നു. എന്നാൽ അത് സാധിക്കാത്ത അവസരത്തിൽ അവന് ഇരുന്നു കൊണ്ട് നമസ്കരിക്കാം. അതിനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വത്തിൽ കിടന്നു കൊണ്ട് നമസ്കരിക്കാം.