عَنْ ‌عَدِيِّ بْنِ حَاتِمٍ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«الْيَهُودُ مَغْضُوبٌ عَلَيْهِمْ، وَالنَّصَارَى ضُلَّالٌ».

[صحيح] - [رواه الترمذي] - [سنن الترمذي: 2954]
المزيــد ...

അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്."

[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2954]

വിശദീകരണം

അല്ലാഹു കോപിച്ച സമൂഹമാണ് യഹൂദർ എന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം സത്യം അറിഞ്ഞതിന് ശേഷവും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണ് അവർ നസ്വാറാക്കൾ വഴികേടിൽ അകപ്പെട്ടവരാണ്; കാരണം അറിവില്ലാതെ പ്രവർത്തിക്കുന്നവരാണവർ

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വിജ്ഞാനവും പ്രവർത്തനവും ഒരുമിച്ചുണ്ടാവുക എന്നതാണ് കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാർഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
  2. യഹൂദ നസ്വാറാക്കളുടെ മാർഗത്തിൽ നിന്നുള്ള ശക്തമായ താക്കീത്. ഇസ്‌ലാമാകുന്ന സ്വിറാത്തുൽ മുസ്തഖീമിൽ (നേരായ മാർഗത്തിൽ) ഉറച്ചു നിലകൊള്ളുകയാണ് നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്.
  3. യഹൂദരും നസ്വാറാക്കളും ഒരേ സമയം വഴിപിഴച്ചവരും കോപിക്കപ്പെട്ടവരുമാണ്. എന്നാൽ യഹൂദരുടെ ഏറ്റവും വേറിട്ടു നിൽക്കുന്ന വിശേഷണം അല്ലാഹുവിൻ്റെ കോപത്തിന് അവർ പാത്രീഭൂതരായി എന്നതും, നസ്വാറാക്കളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിലൊന്ന് അവർ വഴിപിഴച്ചു പോയി എന്നതുമാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (55)
കൂടുതൽ