عَنْ ‌أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَيُحِبُّ أَحَدُكُمْ إِذَا رَجَعَ إِلَى أَهْلِهِ أَنْ يَجِدَ فِيهِ ثَلَاثَ خَلِفَاتٍ عِظَامٍ سِمَانٍ؟» قُلْنَا: نَعَمْ. قَالَ: «فَثَلَاثُ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي صَلَاتِهِ خَيْرٌ لَهُ مِنْ ثَلَاثِ خَلِفَاتٍ عِظَامٍ سِمَانٍ».

[صحيح] - [رواه مسلم] - [صحيح مسلم: 802]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!" ഞങ്ങൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിൽ നിങ്ങൾ (ഖുർആനിലെ) മൂന്ന് ആയത്തുകൾ (വചനങ്ങൾ) പാരായണം ചെയ്യുന്നതാണ് ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 802]

വിശദീകരണം

നമസ്കാരത്തിൽ മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതാണ് ഒരാൾക്ക് തൻ്റെ വീട്ടിൽ ഗർഭിണികളായ, ഭാരമുള്ള മൂന്ന് തടിച്ച ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത് എന്ന് നബി -ﷺ- സ്വഹാബികൾക്ക് വിവരിച്ചു നൽകുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  2. ഇഹലോകത്തിലെ അവസാനിച്ചു പോകുന്ന വിഭവങ്ങളേക്കാൾ ഉത്തമം പരലോകത്ത് ഉപകരിക്കുന്ന സൽകർമ്മങ്ങളാണ്.
  3. മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതിന് മാത്രമാണ് ഈ പ്രതിഫലമുള്ളത് എന്ന് ധരിക്കേണ്ടതില്ല; മറിച്ച് നമസ്കരിക്കുന്ന വ്യക്തി എത്രയെല്ലാം ഖുർആൻ ആയത്തുകൾ അധികരിപ്പിക്കുന്നോ അത്രയെല്ലാം അവന് ഇപ്പറഞ്ഞ പ്രതിഫലത്തിൽ വർദ്ധനവുണ്ടാവുന്നതാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (66)
കൂടുതൽ