عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صلَّى الله عليه وسلم قال:
«ما مِنْ أحَدٍ يُسلِّمُ علي إلا ردَّ اللهُ عليَّ رُوحي حتى أردَّ عليه السَّلامَ».

[إسناده حسن] - [رواه أبو داود وأحمد] - [سنن أبي داود: 2041]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്."

[അതിന്റെ പരമ്പര ഹസനാകുന്നു] - [رواه أبو داود وأحمد] - [سنن أبي داود - 2041]

വിശദീകരണം

നബി -ﷺ- യോട് അടുത്ത് നിന്നോ വിദൂരത്ത് നിന്നോ സലാം പറയുന്നവർക്ക് സലാം മടക്കുന്നതിന് വേണ്ടി അല്ലാഹു അവിടുത്തെ ആത്മാവ് അവിടുത്തേക്ക് മടക്കി നൽകുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക: ഖബ്ർ ജീവിതവും അവിടെയുള്ള ബർസഖിയായ ലോകവും നമുക്ക് അദൃശ്യമായ ഗയ്ബിയായ കാര്യമാണ്. അതിൻ്റെ യാഥാർത്ഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- ക്ക് മേൽ സ്വലാത്തും സലാമും അധികരിപ്പിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.
  2. നബി -ﷺ- ക്ക് അവിടുത്തെ ഖബ്റിൽ നൽകപ്പെടുന്ന ജീവിതം മനുഷ്യർക്ക് ബർസഖീ ലോകത്ത് നൽകപ്പെടുന്നതിൽ വെച്ച് ഏറ്റവും പൂർണ്ണമായ രൂപത്തിലുള്ളതായിരിക്കും. അതിൻ്റെ യാഥാർത്ഥ്യവും രൂപവും അല്ലാഹുവിനല്ലാതെ അറിയുകയില്ല.
  3. നാം ഇന്ന് ജീവിച്ചിരിക്കുന്നത് പോലെ നബി -ﷺ- യും ജീവിച്ചിരിക്കുന്നുണ്ട് എന്ന് ചിലർ വാദിക്കാറുണ്ട്; ഈ ഹദീഥിൽ അവർക്ക് യാതൊരു തെളിവുമില്ല. നബി -ﷺ- യോട് സഹായം തേടാനും പ്രാർത്ഥിക്കാനും ശിർക്കിൻ്റെ ആളുകൾക്കും ഈ ഹദീഥിൽ യാതൊരു തെളിവുമില്ല. കാരണം നബി -ﷺ- ക്ക് ഖബ്റിൽ നൽകപ്പെടുന്നത് ബർസഖിയായ ലോകത്തുള്ള ജീവിതമാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (49)