عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ فِي الْجَنَّةِ لَسُوقًا، يَأْتُونَهَا كُلَّ جُمُعَةٍ، فَتَهُبُّ رِيحُ الشَّمَالِ فَتَحْثُو فِي وُجُوهِهِمْ وَثِيَابِهِمْ، فَيَزْدَادُونَ حُسْنًا وَجَمَالًا، فَيَرْجِعُونَ إِلَى أَهْلِيهِمْ وَقَدِ ازْدَادُوا حُسْنًا وَجَمَالًا، فَيَقُولُ لَهُمْ أَهْلُوهُمْ: وَاللهِ لَقَدِ ازْدَدْتُمْ بَعْدَنَا حُسْنًا وَجَمَالًا، فَيَقُولُونَ: وَأَنْتُمْ وَاللهِ لَقَدِ ازْدَدْتُمْ بَعْدَنَا حُسْنًا وَجَمَالًا».
[صحيح] - [رواه مسلم] - [صحيح مسلم: 2833]
المزيــد ...
അനസു ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്. അപ്പോൾ വടക്ക് നിന്നൊരു കാറ്റ് വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും തലോടുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിക്കും. അങ്ങനെ അവർ തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും; അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ടായിരിക്കും. അവരുടെ വീട്ടുകാർ അവരോട് പറയും: "അല്ലാഹു തന്നെ സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2833]
സ്വർഗത്തിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്ന ഒരു സ്ഥലമുണ്ട് എന്ന് നബി (ﷺ) അറിയിക്കുന്നു; അവിടെ വിൽക്കലും വാങ്ങലുമുണ്ടാവുകയില്ല. മറിച്ച്, അവർക്ക് ആഗ്രഹമുള്ളതെല്ലാം അവിടെ നിന്ന് എടുക്കാൻ കഴിയും. ഓരോ ആഴ്ച്ചയിലും ഒരു തവണ അവരവിടെ വന്നെത്തും. അപ്പോൾ വടക്ക് നിന്നുള്ള ഒരു കാറ്റ് അടിച്ചു വീശുകയും, അതവരുടെ മുഖങ്ങളെയും വസ്ത്രങ്ങളെയും തഴുകി കടന്നു പോവുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും അധികരിക്കുകയും, അവർ വർദ്ധിച്ച സൗന്ദര്യവുമായി തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് തിരിച്ചു മടങ്ങുകയും ചെയ്യും. അതിനിടയിൽ വീട്ടുകാരുടെയും ഭംഗിയും സൗന്ദര്യവും വർധിച്ചിട്ടുണ്ടായിരിക്കും. അപ്പോൾ ആ വീട്ടുകാർ അവരോട് പറയും: "അല്ലാഹു സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! ഞങ്ങൾ പോയതിന് ശേഷം നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."