عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنه قَالَ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدْخُلُ الْخَلَاءَ، فَأَحْمِلُ أَنَا وَغُلَامٌ نَحْوِي إِدَاوَةً مِنْ مَاءٍ وَعَنَزَةً فَيَسْتَنْجِي بِالْمَاءِ.
[صحيح] - [متفق عليه] - [صحيح مسلم: 271]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും ഒരു കുന്തവും വഹിച്ചു നിൽക്കുമായിരുന്നു. അവിടുന്ന് ആ വെള്ളത്തിൽ നിന്നായിരുന്നു ശുദ്ധി വരുത്തിയിരുന്നത്.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 271]
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പോകുന്നത് കണ്ടാൽ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ പോലുള്ള മറ്റൊരു കുട്ടിയും നബി -ﷺ- യെ സേവിക്കുന്നതിനായി അവിടുത്തെ പിന്തുടരാറുണ്ടായിരുന്നു എന്ന് അനസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവർ രണ്ടു പേരും ഒരു തോൽപ്പാത്രത്തിൽ കുറച്ച് വെള്ളം നിറച്ചു വെക്കും. അതോടൊപ്പം കുത്തി നിർത്താൻ കഴിയുന്ന തരത്തിൽ, കുന്തം പോലുള്ള ഒരു വടിയും അവർ കയ്യിൽ കരുതും; അത് മണ്ണിൽ കുത്തി നിർത്തിയ ശേഷം അതിൻ്റെ മേൽ മൂത്രമൊഴിക്കുമ്പോൾ മറ സ്വീകരിക്കുന്നതിന് ഒരു തുണിയോ മറ്റോ തൂക്കിയിടും. നിസ്കാരത്തിനും അത് മറയായി സ്വീകരിക്കാറുണ്ടായിരുന്നു. നബി -ﷺ- തൻ്റെ പ്രാഥമികാവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ അവരിൽ ഒരാൾ അവിടുത്തേക്ക് വെള്ളത്തിൻ്റെ പാത്രം നീട്ടിക്കൊടുക്കുകയും, അവിടുന്ന് വെള്ളം കൊണ്ട് ശുദ്ധി വരുത്തുകയും ചെയ്യുമായിരുന്നു.