«الغُسْلُ يَوْمَ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ، وَأَنْ يَسْتَنَّ، وَأَنْ يَمَسَّ طِيبًا إِنْ وَجَدَ».
[صحيح] - [متفق عليه] - [صحيح البخاري: 880]
المزيــد ...
അംറുബ്‌നു സുലൈം അൽ അൻസ്വാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അബൂ സഈദ് അൽ ഖുദ്‌രി ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: (അബൂ സഈദ് പറഞ്ഞു:) നബി -ﷺ- പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."
വെള്ളിയാഴ്ച്ച ദിവസം കുളിക്കൽ പ്രായപൂർത്തിയായ ജുമുഅ നിർബന്ധമുള്ള, ഓരോ മുസ്‌ലിം പുരുഷനും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും, നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും പുരട്ടുക എന്നതും ഇതു പോലെത്തന്നെ.