«الغُسْلُ يَوْمَ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ، وَأَنْ يَسْتَنَّ، وَأَنْ يَمَسَّ طِيبًا إِنْ وَجَدَ».
[صحيح] - [متفق عليه]
المزيــد ...
അംർ ബ്നു സുലൈം അൽ അൻസ്വാരീ (റ) നിവേദനം: അബൂ സഈദ് അൽ ഖുദ്‌രി ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: (അബൂ സഈദ് പറഞ്ഞു:) നബി (സ) പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ അനിവാര്യമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."
വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയെത്തിയ, ജുമുഅയിൽ പങ്കെടുക്കുക എന്നത് നിർബന്ധമുള്ള, മുസ്‌ലിമായ ഓരോ പുരുഷനും മേലും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. ഇതു പോലെ, അവൻ്റെ പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും. നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പുരട്ടുക എന്നതും ഇതു പോലെത്തന്നെ.