عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» قَالَ عِمْرَانُ: لاَ أَدْرِي أَذَكَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدُ قَرْنَيْنِ أَوْ ثَلاَثَةً، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلاَ يُؤْتَمَنُونَ، وَيَشْهَدُونَ وَلاَ يُسْتَشْهَدُونَ، وَيَنْذِرُونَ وَلاَ يَفُونَ، وَيَظْهَرُ فِيهِمُ السِّمَنُ».
[صحيح] - [متفق عليه] - [صحيح البخاري: 2651]
المزيــد ...
ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُمَا ) നിവേദനം: നബി ﷺ പറഞ്ഞു:
"എൻ്റെ തലമുറയാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ; പിന്നീട് അവർക്ക് ശേഷമുള്ളവരും, പിന്നീട് അവർക്ക് ശേഷമുള്ളവരും." ഇംറാൻ (رَضِيَ اللَّهُ عَنْهُ) പറയുന്നു: "നബി ﷺ രണ്ട് തലമുറകളെയാണോ മൂന്ന് തലമുറകളെയാണോ ശേഷം പറഞ്ഞത് എന്ന് എനിക്കറിയില്ല." പിന്നീട് നബി ﷺ പറഞ്ഞു: "നിങ്ങൾക്ക് ശേഷം ഒരു കൂട്ടർ വരും; അവർ വഞ്ചിക്കുന്നവരായിരിക്കും; വിശ്വസിക്കാൻ കഴിയുന്നവരാകില്ല. അവർ സാക്ഷ്യം പറയും; അവരോട് സാക്ഷ്യം ആവശ്യപ്പെടുകയില്ല. അവർ നേർച്ച നേരും; പക്ഷേ അത് നിറവേറ്റുകയില്ല. അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2651]
ഒരേ കാലഘട്ടത്തിൽ ഏറ്റവുമധികം നല്ലവരായ ജനങ്ങൾ ജീവിച്ചിരുന്നത് നബി ﷺ യുടെ കാലഘട്ടത്തിലാണെന്ന് അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതരും ﷺ സ്വഹാബികളുമുള്ള തലമുറയാണത്. ശേഷം ഏറ്റവും നല്ലവർ നബി ﷺ യെ കണ്ടിട്ടില്ലെങ്കിലും അവിടുത്തെ അനുചരന്മാരായ സ്വഹാബികളുമായി സന്ധിച്ച, സ്വഹാബികളുടെ കാലശേഷം വരുന്ന മുഅ്മിനീങ്ങളാണ് (താബിഈങ്ങൾ). അതിന് ശേഷം ഏറ്റവും നല്ലവർ അവരെ പിന്തുടർന്നു വരുന്നവരാണ് (അത്ബാഉത്താബിഈൻ). അതിന് ശേഷം നാലാമതൊരു തലമുറയെ കൂടെ നബി ﷺ എണ്ണിപ്പറഞ്ഞോ എന്നതിൽ ഹദീഥ് നിവേദനം ചെയ്ത സ്വഹാബിക്ക് സംശയമുണ്ട്. ശേഷം നബി ﷺ പറഞ്ഞു: "ഈ തലമുറകൾക്ക് ശേഷം വഞ്ചകരായ ഒരു ജനത ഉണ്ടാകുന്നതാണ്; ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടാകില്ല. അവരോട് സാക്ഷ്യം വഹിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം പറയാൻ ഇറങ്ങിത്തിരിക്കും. അവർ നേർച്ചകൾ നേരുമെങ്കിലും അവ പൂർത്തീകരിക്കുകയോ നിറവേറ്റുകയോ ഇല്ല. ഭക്ഷണപാനീയങ്ങളിൽ അതിരു കവിയുന്നതിനാൽ അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടുന്നതായിരിക്കും."