عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ أَوَّلَ زُمْرَةٍ يَدْخُلُونَ الجَنَّةَ عَلَى صُورَةِ القَمَرِ لَيْلَةَ البَدْرِ، ثُمَّ الَّذِينَ يَلُونَهُمْ عَلَى أَشَدِّ كَوْكَبٍ دُرِّيٍّ فِي السَّمَاءِ إِضَاءَةً، لاَ يَبُولُونَ وَلاَ يَتَغَوَّطُونَ، وَلاَ يَتْفِلُونَ وَلاَ يَمْتَخِطُونَ، أَمْشَاطُهُمُ الذَّهَبُ، وَرَشْحُهُمُ المِسْكُ، وَمَجَامِرُهُمْ الأَلُوَّةُ الأَنْجُوجُ، عُودُ الطِّيبِ وَأَزْوَاجُهُمُ الحُورُ العِينُ، عَلَى خَلْقِ رَجُلٍ وَاحِدٍ، عَلَى صُورَةِ أَبِيهِمْ آدَمَ، سِتُّونَ ذِرَاعًا فِي السَّمَاءِ».
[صحيح] - [متفق عليه] - [صحيح البخاري: 3327]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3327]
മുഅ്മിനീങ്ങളിലെ ആദ്യമായി സ്വർഗത്തിൽ പ്രവേശിക്കുന്ന കൂട്ടർ പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ തിളക്കമുള്ള മുഖത്തോടെയായിരിക്കും സ്വർഗത്തിൽ പ്രവേശിക്കുക. അവർക്ക് ശേഷമുള്ളവർ ഏറ്റവും ശക്തിയായി പ്രകാശിപ്പിക്കുന്ന നക്ഷത്രത്തിൻ്റെ തിളക്കത്തോടെയും. എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങളും അവരിലുണ്ടായിരിക്കും. അവർ മൂത്രമൊഴിക്കുകയോ വിസർജ്ജിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. അവർക്ക് തുപ്പേണ്ടി വരികയോ മൂക്കിൽ നിന്ന് കഫം നീക്കേണ്ടി വരികയോ ഇല്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണം കൊണ്ടുള്ളതും അവരുടെ വിയർപ്പുതുള്ളികൾ കസ്തൂരിയുടെ സുഗന്ധമുള്ളതുമായിരിക്കും. അവരുടെ ബുഖൂറിൻ്റെ (ധൂമക്കുറ്റി) ഉള്ളിൽ ഏറ്റവും പരിശുദ്ധവും അതിസുഗന്ധമുള്ളതുമായ ഊദായിരിക്കും പുകയ്ക്കുക. അവരുടെ ഇണകൾ ഹൂറുൽ ഈനുമായിരിക്കും. സ്വർഗവാസികളെല്ലാം ഒരു മനുഷ്യൻ്റെ സൃഷ്ടിപ്രകൃതത്തിലായിരിക്കും. അവരെല്ലാം രൂപത്തിലും നീളത്തിലും അവരുടെ പിതാവായ ആദം (അ) ൻ്റെ രൂപത്തിലായിരിക്കും. അവരുടെ ശരീരത്തിൻ്റെ നീളം അറുപത് മുഴവുമായിരിക്കും.