عن عائشة رضي الله عنها قالت:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ اللهَ عَلَى كُلِّ أَحْيَانِهِ.

[صحيح] - [رواه مسلم] - [صحيح مسلم: 373]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 373]

വിശദീകരണം

നബി -ﷺ- അല്ലാഹുവിനെ സ്മരിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. എല്ലാ സമയവും എല്ലാ സ്ഥലങ്ങളിലും എല്ലാ അവസ്ഥകളിലും അവിടുന്ന് അല്ലാഹുവിനെ സ്മരിക്കുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ സ്മരിക്കുന്നതിന് ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധനയില്ല.
  2. നബി -ﷺ- എല്ലായ്പ്പോഴും നിരന്തരമായി അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
  3. നബി -ﷺ- യുടെ മാർഗ്ഗം പിൻപറ്റി എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നത് (ദിക്ർ ചൊല്ലുന്നത്) അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. ദിക്ർ ചൊല്ലാൻ പാടില്ലാത്ത മലമൂത്ര വിസർജ്ജനത്തിൻ്റെ സമയം പോലുള്ള സമയമൊഴികെ.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (62)