വിഭാഗം:
+ -

عَنْ أَبِي مُحَمَّدٍ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ».

[قال النووي: حديث صحيح] - [رويناه في كتاب الحجة بإسناد صحيح] - [الأربعون النووية: 41]
المزيــد ...

അബൂ മുഹമ്മദ്, അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഞാൻ കൊണ്ടുവന്നതിനോട് നിങ്ങളുടെ ദേഹേഛകൾ കീഴൊതുങ്ങുന്നത് വരെ നിങ്ങളിലൊരാളും മുഅ്മിനാവുകയില്ല."

[قال النووي: حديث صحيح] - [رويناه في كتاب الحجة بإسناد صحيح] - [الأربعون النووية - 41]

വിശദീകരണം

ഒരാളുടെ നിർബന്ധമായ വിശ്വാസം (ഈമാൻ) പൂർണ്ണമാകണമെങ്കിൽ, അവൻ്റെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും അല്ലാഹുവിൻ്റെ റസൂൽ കൊണ്ടുവന്ന കല്പനകൾക്കും വിലക്കുകൾക്കും അനുസരിച്ചായിരിക്കണം എന്നാണ് നബി -ﷺ- ഈ ഹദീസിലൂടെ വ്യക്തമാക്കുന്നത്. അതായത്, നബി(ﷺ) കൽപ്പിച്ച കാര്യങ്ങളെ അവൻ ഇഷ്ടപ്പെടുകയും വിലക്കിയ കാര്യങ്ങളെ വെറുക്കുകയും ചെയ്യണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിക നിയമങ്ങളെ പൂർണ്ണമായി അംഗീകരിക്കുകയും അവക്ക് കീഴ്പ്പെടുകയും ചെയ്യണം എന്ന വിഷയത്തിൽ ഒരു അടിസ്ഥാന തെളിവാണ് ഈ ഹദീഥ്.
  2. നബി (ﷺ) കൊണ്ടുവന്ന കാര്യങ്ങൾക്ക് മുകളിൽ ബുദ്ധിയെയോ, സമ്പ്രദായങ്ങളെയോ സ്ഥാപിക്കരുതെന്ന് ഈ ഹദീഥ് താക്കീത് നൽകുന്നു. അങ്ങനെ ചെയ്യുന്നവരുടെ ഈമാൻ നിരാകരിക്കപ്പെട്ടിരിക്കുന്നു.
  3. എല്ലാ കാര്യങ്ങളിലും ശരീഅത്തിനെ (ഇസ്‌ലാമിക നിയമങ്ങളെ) ആധാരമായി സ്വീകരിക്കണം എന്നത് നിർബന്ധമാണ്. "ഞാൻ കൊണ്ടുവന്നതിനോട്" എന്നതിലെ പൊതുവായ പരാമർശം ഇത് അറിയിക്കുന്നുണ്ട്.
  4. അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ ഈമാൻ വർധിക്കുകയും, അവനെ ധിക്കരിക്കുന്നതിലൂടെ ഈമാൻ കുറയുകയും ചെയ്യും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ الأمهرية الغوجاراتية Kargaria النيبالية الليتوانية الدرية الصربية الطاجيكية Keniaroandia المجرية التشيكية الموري Malagasy Kanadianina الولوف Azerianina الأوزبكية الأوكرانية الجورجية المقدونية الخميرية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ