+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لاَ يَزَالُ قَلْبُ الكَبِيرِ شَابًّا فِي اثْنَتَيْنِ: فِي حُبِّ الدُّنْيَا وَطُولِ الأَمَلِ».

[صحيح] - [رواه البخاري] - [صحيح البخاري: 6420]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6420]

വിശദീകരണം

മനുഷ്യൻ വൃദ്ധനാകുകയും അവൻ്റെ ശരീരം ദുർബലമാവുകയും ചെയ്തുകൊണ്ടിരിക്കെയും അവൻ്റെ ഹൃദയം രണ്ട് കാര്യങ്ങളോടുള്ള ഇഷ്ടത്തിൽ യുവത്വത്തിലായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. ഒന്ന്: സമ്പത്ത് അധികരിക്കാനുള്ള, ഇഹലോകത്തോടുള്ള ആഗ്രഹം. രണ്ട്: നീണ്ട ജീവിതവും ആയുസ്സും ജീവനും ആഗ്രഹങ്ങളും അധികരിക്കുന്നതിൽ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മനുഷ്യൻ്റെ പ്രകൃതത്തിൽ രൂഢമൂലമാക്കപ്പെട്ട രണ്ട് കാര്യങ്ങളാണ്; ഇഹലോകത്തോടുള്ള ഇഷ്ടവും ആയുസ്സിനോടുള്ള മോഹവും.
  2. സമ്പത്ത് സ്വരുക്കൂട്ടുന്നതിനുള്ള അത്യാർത്തിയും ഇനിയും നീണ്ട ജീവിതമുണ്ടെന്ന വ്യാമോഹവും ആക്ഷേപാർഹമാണ്; പകരം മരണത്തിനായി തയ്യാറെടുക്കുകയും, സമ്പന്നനാണെങ്കിൽ ദാനം നൽകുകയും, ദരിദ്രനാണെങ്കിൽ മാനസികധന്യത കൈവരിക്കുകയുമാണ് വേണ്ടത്.
  3. മനുഷ്യന് ഏറ്റവും പ്രിയങ്കരം അവൻ തന്നെയാണ്; താൻ നിലനിൽക്കണം എന്ന കഠിനമായ ആഗ്രഹം അവനുണ്ട്. അതുകൊണ്ടാണ് ദീർഘകാലം ജീവിക്കുക എന്നത് അവന് പ്രിയങ്കരമായത്. ആരോഗ്യവും ആസ്വാദനങ്ങളും നിലനിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് സമ്പത്ത്; അതിനാലാണ് അതും അവന് പ്രിയപ്പെട്ടതായത്. ഇവർ രണ്ടും അവസാനിക്കാനായി എന്ന തോന്നൽ വന്നെത്തുമ്പോഴെല്ലാം അവയോടുള്ള അവൻ്റെ പ്രേമം കഠിനമാകും; അവൻ നിലനിൽക്കാനുള്ള അടങ്ങാത്ത ആഗ്രഹം ശക്തവും.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ