عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«قَالَ اللَّهُ عَزَّ وَجَلَّ: يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ».
[صحيح] - [متفق عليه] - [صحيح البخاري: 4826]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതികൾ എന്നെ പ്രയാസപ്പെടുത്തുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എൻ്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4826]
അല്ലാഹു പറഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊണ്ട് -ഖുദ്സിയ്യായ ഈ ഹദീഥിൽ- നബി -ﷺ- പറയുന്നു: "പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോൾ കാലത്തെ ചീത്തപറയുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്നെ ആക്ഷേപിക്കുകയും കുറ്റം പറയുകയുമാണ് ചെയ്യുന്നത്. കാരണം അല്ലാഹുവാകുന്നു കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതും എല്ലാ സംഭവങ്ങളെയും മാറ്റിമറിക്കുന്നതും. ഒരാൾ കാലത്തെ ചീത്തപറയുമ്പോൾ അവൻ അല്ലാഹുവിനെയാണ് ചീത്തപറയുന്നത്. കാരണം കാലം അല്ലാഹുവിൻ്റെ നിയന്ത്രണത്തിന് അനുസരിച്ച് നീങ്ങുന്ന അവൻ്റെ സൃഷ്ടി മാത്രമാണ്. അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അതിൽ സംഭവങ്ങളെല്ലാം നടക്കുന്നത്."