عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُ قَالَ:
أَلَسْتُمْ فِي طَعَامٍ وَشَرَابٍ مَا شِئْتُمْ؟ لَقَدْ رَأَيْتُ نَبِيَّكُمْ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَا يَجِدُ مِنَ الدَّقَلِ مَا يَمْلَأُ بِهِ بَطْنَهُ.

[صحيح] - [رواه مسلم] - [صحيح مسلم: 2977]
المزيــد ...

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2977]

വിശദീകരണം

നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- ജനങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത്ര ഭക്ഷണവും പാനീയവും എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു; എന്നാൽ നബി -ﷺ- യുടെ അവസ്ഥയാകട്ടെ, അവിടുത്തേക്ക് വിശപ്പടക്കാൻ മോശം ഈന്തപ്പഴം പോലും വയറു നിറയെ ലഭിച്ചിരുന്നില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ ദുൻയാവിനോടുള്ള വിരക്തി ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  2. ദുൻയാവിനോടുള്ള വിരക്തി പാലിച്ചു കൊണ്ടും ഐഹികവിഭവങ്ങൾ കുറച്ചു കൊണ്ടും നബി -ﷺ- യെ പിന്തുടരുന്നതിന് പ്രേരിപ്പിക്കുന്ന വാചകമാണ് ഈ ഹദീഥിലുള്ളത്.
  3. ജനങ്ങളെ അവർക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും അതിന് അല്ലാഹുവിനോട് നന്ദി പറയാൻ പ്രേരിപ്പിക്കുകയും ചെയ്യണം.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (33)
കൂടുതൽ