«مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلَالَةٍ كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അത് പിൻപറ്റിയവരുടെ പ്രതിഫലങ്ങൾക്ക് സമാനമായത് അവനുമുണ്ട്; അവരുടെ (നന്മ പിൻപറ്റിയവരുടെ) പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയില്ല. ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാൽ അവനെ പിൻപറ്റിയവരുടെ പാപഭാരത്തിന് സമാനമായത് അവൻ്റെ മേലുമുണ്ട്; അവരുടെ പാപഭാരങ്ങളിൽ നിന്ന് യാതൊന്നും കുറയുകയുമില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരം കാണിച്ചു നൽകിയ വ്യക്തിക്കും ഉണ്ടായിരിക്കും.